ഉടുമൽപേട്ട ദുരഭിമാനക്കൊലക്കേസിൽ 6 പേർക്കു വധശിക്ഷ
ഉടുമൽപേട്ട ദുരഭിമാനക്കൊലക്കേസിൽ 6 പേർക്കു വധശിക്ഷ
Tuesday, December 12, 2017 2:52 PM IST
തിരുപുർ (തമിഴ്നാട്): തമിഴ്നാട്ടിലെ ഉടുമൽപേട്ടയിൽ ഇരുപത്തിരണ്ടുകാരനായ ദളിത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ആറു പേർക്കു വധശിക്ഷ. ഒരാൾക്ക് ഇരട്ട ജീവപര്യന്തവും മറ്റൊരാൾക്ക് അഞ്ചു വർഷം തടവും വിധിച്ചിട്ടുണ്ട്.

ഉയർന്ന തേവർ സമുദായത്തിൽപ്പെട്ട കൗസല്യ എന്ന പെൺകുട്ടിയെ വിവാഹം ചെയ്ത ദളിത് യുവാവായ ശങ്കറിനെ, പെൺകുട്ടിയുടെ അച്ഛനുൾപ്പെട്ട സംഘം നടുറോഡിൽ പരസ്യമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പെൺകുട്ടിയുടെ പിതാവുൾപ്പെടെ ആറു പേർക്കാണ് വധശിക്ഷ.

ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ ടെലിവിഷൻ ചാനലുകളിലൂടെ പുറത്തുവന്നതോടെ വലിയ ചർച്ചയായി മാറുകയും ചെയ്തു. പെൺകുട്ടിയുടെ അമ്മയും അമ്മാവനും ഉൾപ്പെടെ മൂന്നു പ്രതികളെ തിരുപ്പൂർ പ്രിൻസിപ്പൽ ഡിസ്ട്രിക് സെഷൻസ് ജഡ്ജി അലമേലു നടരാജൻ കുറ്റവിമുക്തരാക്കുകയും ചെയ്തു. ദുരഭിമാനക്കൊലയാണു ശങ്കറിനെ ഇല്ലാതാക്കിയതെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കൗസല്യയുടെ അച്ഛൻ ചിന്നസ്വാമി, അമ്മ അന്നലക്ഷ്മി, അമ്മാവൻ പാണ്ടിദുരൈ എന്നിവരുടെ നിർദേശപ്രകാരമായിരുന്നു കൊലപാതകമെന്നാണു കേസ്.

2016 മാർച്ച് 16നാണു ശങ്കറിനെ ഭാര്യയുടെ ബന്ധുക്കൾ കൊലപ്പെടുത്തിയത്. അതിനും ഒരുമാസം മുന്പാണു ശങ്കറും കൗസല്യയും രഹസ്യമായി വിവാഹിതരായത്. ഇതോടെ കൗസല്യയുടെ എൻജിനിയറിംഗ് പഠനം അവസാനിപ്പിച്ച് ബന്ധുക്കൾ വീട്ടുതടങ്കലിലാക്കി. എന്നാൽ, ഒരു മാസത്തിനുശേഷം ഭർത്താവിനടുത്തേക്കു കൗസല്യ തിരിച്ചെത്തുകയും ചെയ്തു. ഇതേത്തുടർന്നു ഭർത്താവിനൊപ്പം താമസിക്കാൻ ശങ്കറിന്‍റെ വീട്ടുകാർ കൗസല്യയെ അനുവദിച്ചു. ഉടുമൽപേട്ടയിലെ ഒരു ബേക്കറിയിൽനിന്നു ഭക്ഷണം കഴിച്ച് ബസ് സ്റ്റാൻഡിനു സമീപമുള്ള റോഡിലെത്തിയപ്പോഴാണു ദന്പതികൾ ആക്രമിക്കപ്പെട്ടത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. കൗസല്യയെയും അക്രമികൾ വെറുതെ വിട്ടില്ല. ശങ്കർ സംഭവസ്ഥലത്തുവച്ചു മരിച്ചു. പരിക്കേറ്റ കൗസല്യ ഓടി രക്ഷപ്പെട്ടു. അക്രമികൾ മടങ്ങിയശേഷമാണ് ആളുകൾ സമീപത്തെത്തിയത്.


കൊലപാതകത്തെ തമിഴ്നാട്ടിലെ വിവിധ രാഷ്‌ട്രീയകക്ഷികൾ അപലപിച്ചിരുന്നു. ഭർത്താവ് ശങ്കറിനെതിരേ പ്രവർത്തിക്കണമെന്ന് അച്ഛൻ ആവശ്യപ്പെട്ടിരുന്നതായി ആക്രമണത്തിൽ പരിക്കേറ്റ കൗസല്യ പിന്നീടു വെളിപ്പെടുത്തിയിരുന്നു.

വധശിക്ഷയ്ക്കു താൻ എതിരാണെന്നു ചരിത്രപരമായ വിധിയെക്കുറിച്ചു കൗസല്യ പ്രതികരിച്ചു. എന്നാൽ, പ്രതികൾക്കു വധശിക്ഷ നല്കിയത് ദുരഭിമാനക്കൊലപാതകംപോലെയുള്ള കുറ്റകൃത്യങ്ങളിൽനിന്ന് ഒഴിഞ്ഞുനില്ക്കാൻ മിശ്രവിവാഹം നടത്തുന്നവരുടെ മാതാപിതാക്കളെ പ്രേരിപ്പിക്കുമെന്നു കൗസല്യ പറഞ്ഞു.

തന്‍റെ അമ്മ അന്നലക്ഷ്മിയെ കുറ്റവിമുക്തയാക്കിയതിനെതിരേ കോടതിയെ സമീപിക്കുമെന്നും നിരവധി തവണ തനിക്കെതിരേ വധഭീഷണി മുഴക്കിയ ആളാണ് അമ്മയെന്നും കൗസല്യ കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.