മുത്തലാക്ക്: ബില്ലിനു കാബിനറ്റ് അംഗീകാരം
Friday, December 15, 2017 2:31 PM IST
ന്യൂഡൽഹി: മുത്തലാക്ക് ശിക്ഷാർഹമായ ക്രിമിനൽ കുറ്റമാക്കുന്ന ബില്ലിനു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ഒറ്റയടിക്കു മൂന്നു തലാക്കും ചൊല്ലി വിവാഹ മോചനം നടത്തുന്ന ഭർത്താവിന് മൂന്നു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്നതാണ് മുസ്‌ലിം വനിതാസംരക്ഷണ അവകാശ വിവാഹ ബില്ലിലെ വ്യവസ്ഥ. ഡിസംബർ പത്തിനുള്ളിൽ ബില്ലിന്മേൽ അഭിപ്രായം അറിയിക്കാൻ കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു. പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും.

മുത്തലാക്കിനു സുപ്രീംകോടതി ഏർപ്പെടുത്തിയ നിരോധനം നിയമ വിധേയമാക്കുന്നതിനായാണ് ബിൽ.

മുത്തലാക്ക് ഉപയോഗിക്കുന്നത് വാക്കാലാണെങ്കിലും രേഖാമൂലമാണെങ്കിലും ഇമെയിൽ, എസ്എംഎസ്, വാട്സ് ആപ്പ് എന്നിങ്ങനെയുള്ള ഇലക്‌ട്രോണിക് സന്ദേശങ്ങളാണെങ്കിലും കുറ്റകരമാകും. ജാമ്യം ലഭിക്കാനാവാത്ത വിധത്തിലുള്ള വ്യവസ്ഥകളും ബില്ലിൽ ഉണ്ട്.

സുപ്രീംകോടതി നിരോധനം ഏർപ്പെടുത്തിയതിനു ശേഷവും മുത്തലാക്ക് ഉപയോഗിക്കുന്നതായി നിരവധി പരാതികൾ ഉയർന്നിട്ടുണ്ടെ ന്നും അതിനിരയാകുന്നവർ പോലീസിനെ സമീപിച്ചാൽ നടപടിയുണ്ടാകുന്നില്ലെന്ന ും ആക്ഷേപമുണ്ട്.

കഴിഞ്ഞ ഓഗസ്റ്റ് 22നാണ് ഒറ്റത്തവണ മുത്തലാക്ക് ചൊല്ലി വിവാഹമോചനം നേടുന്ന ഇസ്‌ലാമിക സന്പ്രദായം നിയമവിരുദ്ധമെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വിധിച്ചത്. ഒറ്റത്തവണയുള്ള മുത്തലാക്ക് നിയമവിരുദ്ധമെന്ന് 2002ൽ ഷമീം ആര കേസിലും സുപ്രീംകോടതി വിധിച്ചിരുന്നു.

സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.