ഓഖി: കാഴ്ചക്കാരനായി മോദി വരേണ്ടെന്നു ചെന്നിത്തല
ഓഖി: കാഴ്ചക്കാരനായി  മോദി വരേണ്ടെന്നു ചെന്നിത്തല
Saturday, December 16, 2017 2:43 PM IST
ന്യൂഡൽഹി: കേരളത്തിലെ ഓഖി ദുരന്ത ബാധിത പ്രദേശങ്ങളിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി വെറും ഒരു കാഴ്ചക്കാരനായി വരേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദുരന്ത ബാധിത സ്ഥലങ്ങളിൽ രാഹുൽ ഗാന്ധി നടത്തിയ സന്ദർശനങ്ങൾക്ക് ശേഷം പ്രധാനമന്ത്രി സന്ദർശിക്കാൻ നിർബന്ധിതനാകുകയായിരുന്നു. തെരഞ്ഞെടുപ്പു കാലമായിരുന്നെങ്കിൽ പുറ്റിംഗൽ വെടിക്കെട്ടു ദുരന്തം നടന്ന സ്ഥലത്ത് ഓടിയെത്തിയത് പോലെ മോദി ഓടിയെത്തുമായിരുന്നു എന്നും ചെന്നിത്തല ഡൽഹിയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.

ദുരന്തബാധിത സ്ഥലങ്ങളിൽ ഒരു കാഴ്ചക്കാരനെ പോലെ വരാതെ പ്രധാനമന്ത്രി 2000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിക്കുകയാണു വേണ്ട ത്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ അവതരിപ്പിച്ച പാക്കേജ് അപര്യാപ്തമാണെന്നും 2000 കോടി രൂപയുടെ പാക്കേജാണ് വേണ്ട തെന്നും ചെന്നിത്തല വ്യക്തമാക്കി. ദുരന്തത്തിൽ എത്രപേർ അകപ്പെട്ടെന്നോ മരിച്ചുവെന്നോ ഇപ്പോഴും സർക്കാരിന്‍റെ ഭാഗത്തു കൃത്യമായി കണക്കുകളില്ല. രക്ഷാപ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു.

മുന്നറിയിപ്പു നൽകുന്നതിൽ കേന്ദ്ര സർക്കാരും പരാജയപ്പെട്ടു. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അടിയന്തര നടപടിയെടുക്കുന്നതിൽ സംസ്ഥാന സർക്കാരിനും വീഴ്ച പറ്റി. തീരദേശത്ത് മത്സ്യബന്ധന തൊഴിലാളികൾക്കു പുറമേ കയർ മേഖലയിലെ തൊഴിലാളികളും ഇപ്പോൾ പട്ടിണിയിലാണ്. ദുരിതാശ്വാസ പദ്ധതികളിൽ ഇവരെയും ഉൾപ്പെടുത്തണം. കിടപ്പാടം നഷ്ടപ്പെട്ട മുഴുവൻ മത്സ്യത്തൊഴിലാളികൾക്കും പുനരധിവാസം ഉറപ്പാക്കണം.


ഈ മാസം 19ന് പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും ഉൾപ്പടെയുള്ള യുഡിഎഫ് സംഘം വട്ടവട സന്ദർശിക്കും. കുറിഞ്ഞി ഉദ്യാന പ്രശ്നം ഇപ്പോഴും നിലനിൽക്കുന്നു. മന്ത്രിതല സംഘം അവിടെ സന്ദർശനം നടത്തിയത് വൻകിടക്കാരെ സംരക്ഷിക്കാനാണ്. ഉദ്യാനം ഇല്ലാതാക്കാനാണു സർക്കാരും ശ്രമിക്കുന്നത്. മന്ത്രിമാരുടെ സന്ദർശനം പ്രഹസനമായിരുന്നു. കൊട്ടക്കന്പൂർ ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ വൻതോതിൽ ഭൂമി കൈയേറ്റം ഉണ്ട ായിട്ടുണ്ടെ ന്നും ചെന്നിത്തല ചൂണ്ട ിക്കാട്ടി.

എം.പി. വീരേന്ദ്ര കുമാർ യുഡിഎഫ് വിട്ടുപോകേണ്ട ഒരാവശ്യവും ഇല്ല. യുഡിഎഫിന്‍റെ വോട്ടുകൾ കൊണ്ടാണ് അദ്ദേഹം രാജ്യസഭയിലെത്തിയത്. ആ നിലയ്ക്ക് ജെഡിയുവിന്‍റെ പേരിൽ ലഭിച്ചതുമല്ല സ്ഥാനം. എംപി സ്ഥാനം രാജിവയ്ക്കേണ്ട തില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.