രാഷ്‌ട്രീയ പാർട്ടികൾക്കു സംഭാവനയ്ക്കായി തെരഞ്ഞെടുപ്പു ബോണ്ടുകൾ
രാഷ്‌ട്രീയ പാർട്ടികൾക്കു സംഭാവനയ്ക്കായി തെരഞ്ഞെടുപ്പു ബോണ്ടുകൾ
Wednesday, January 3, 2018 1:06 AM IST
ന്യൂഡൽഹി: രാഷ്‌ട്രീയ പാർട്ടികൾക്കു സംഭാവന നൽകുന്നതിനായുള്ള തെരഞ്ഞെടുപ്പു ബോണ്ടിന്‍റെ രൂപരേഖ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയാണു തെരഞ്ഞെടുപ്പു ബോണ്ട് പ്രത്യേകതകളും രൂപരേഖയും വ്യക്തമാക്കിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തെരഞ്ഞെടുത്ത ശാഖകളിൽ മാറ്റിയെടുക്കാവുന്നയായിരിക്കും തെരഞ്ഞെടുപ്പു ബോണ്ടുകൾ.

തെരഞ്ഞെടുപ്പു ബോണ്ടുകളിൽ സംഭാവന നൽകുന്നവരുടെ പേരു വെളിപ്പെടുത്തില്ലെന്നും ജയ്റ്റ്‌ലി ലോക്സഭയിൽ പറഞ്ഞു. 1000 രൂപ മുതൽ ഒരു കോടി രൂപയുടെവരെ തെരഞ്ഞെടുപ്പു ബോണ്ടുകളാണു പുറത്തിറക്കുക. ബോണ്ട് മാറി രാഷ്‌ട്രീയ പാർട്ടികൾ പണം കൈപ്പറ്റുന്നത് വരെ എസ്ബിഐ ആയിരിക്കും സംഭാവന നൽകുന്ന ആളുടെ പണം സംരക്ഷിക്കുന്നത്. പ്രോമിസറി നോട്ടിനു സമാനമായി പലിശരഹിത ബോണ്ടുകളാണു തെരഞ്ഞെടുപ്പു ബോണ്ടുകൾ. 15 ദിവസത്തെ കാലാവധിയാണ് ബോണ്ടുകൾക്കുള്ളത്.

1951ലെ ജനപ്രാതിനിധ്യ നിയമം 29 എ വകുപ്പു പ്രകാരം തെരഞ്ഞെടുപ്പു കമ്മീഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള രാഷ്‌‌ട്രീയ പാർട്ടികൾക്കു മാത്രമേ തെരഞ്ഞെടുപ്പു ബോണ്ടുകളിലൂടെ സംഭാവന സ്വീകരിക്കാൻ കഴിയൂ. മുൻ ലോക്സഭ, അസംബ്ലി തെരഞ്ഞെടുപ്പുകളിൽ ആകെ ലഭിച്ച വോട്ടിന്‍റെ ഒരു ശതമാനമെങ്കിലും ലഭിച്ച പാർട്ടികൾക്കു മാത്രമേ ബോണ്ട് സ്വീകരിക്കാനാകൂ. രാഷ്‌ട്രീയ പാർട്ടികൾക്കു നൽകുന്ന സംഭാവനകൾ സുതാര്യമാക്കുന്നതിനാണ് തെരഞ്ഞെടുപ്പു ബോണ്ടുകൾ പുറത്തിറക്കുന്നതെന്നാണു സർക്കാർ വിശദീകരണം.

സമാന്തര കറൻസിയായി മാറാതിരിക്കാനാണു തെരഞ്ഞെടുപ്പു ബോണ്ടുകളുടെ കാലാവധി 15 ദിവസമായി നിജപ്പെടുത്തിയതെന്നും ജയ്റ്റ്‌ലി പാർലമെന്‍റിനു പുറത്തു വ്യക്തമാക്കി.ബോണ്ടിൽ സംഭാവന നൽകുന്ന ആളുടെ പേര് വെളിപ്പെടുത്താതിരിക്കുന്നതിൽ എന്താണു പ്രയോജനമെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ ചോദിച്ചു. ബോണ്ടുകൾ വാങ്ങുന്നവരുടെ ബാലൻസ് ഷീറ്റിൽ ഇത് പ്രതിഫലിക്കുമെന്നും സുതാര്യത ഉറപ്പു വരുത്താനാകുമെന്നുമായിരുന്നു ജയ്റ്റ്‌ലിയുടെ മറുപടി. സംഭാവന നൽകുന്ന ആളുടെ പേര് വെളിപ്പെടുത്തിയാൽ കൂടുതൽ പേർ കള്ളപ്പണം വെളുപ്പിക്കുന്നതിനായി മുന്നോട്ടു വരും. നിലവിൽ രാഷ്‌ട്രീയ പാർട്ടികൾക്കു സംഭാവന നൽകുന്നവരെക്കുറിച്ച് ഒരു വിവരവും ലഭ്യമല്ലെന്നും മന്ത്രി വ്യക്തമാക്കി. തെരഞ്ഞെടുപ്പു ബോണ്ടുകൾ തെരഞ്ഞെടുപ്പു രംഗത്ത് കള്ളപ്പണം ഒഴുകുന്നത് വ്യാപകമായി തടയുമെന്നും മന്ത്രി അവകാശപ്പെട്ടു.


2017ലെ ബജറ്റ് പ്രസംഗത്തിൽ രാഷ്‌ട്രീയ പാർട്ടികൾക്ക് വ്യക്തികൾ 2000 രൂപയ്ക്കു മുകളിൽ പണം സംഭാവന ചെയ്യുന്നത് നിർത്തലാക്കുമെന്ന് ജയ്റ്റ്‌ലി പ്രഖ്യാപിച്ചിരുന്നു. പകരം, തെരഞ്ഞെടുപ്പു ബോണ്ടുകൾ ഏർപ്പെടുത്തുമെന്നും മന്ത്രി അന്നു വ്യക്തമാക്കിയിരുന്നു.

എന്നാൽ, 2017 മാർച്ചിൽ നടന്ന പാർലമെന്‍റ് സമ്മേളനത്തിൽ സർക്കാർ കൊണ്ടുവന്ന ധനബില്ലിനെതിരേ പ്രതിപക്ഷം രാജ്യസഭയിൽ പാസാക്കിയ ഭേദഗതികൾക്കൊപ്പം തെരഞ്ഞെടുപ്പു ബോണ്ട് വ്യാപക അഴിമതിക്കു വഴിതെളിക്കുമെന്നു ചൂണ്ടിക്കാട്ടിയിരുന്നു.

തെരഞ്ഞെടുപ്പുരംഗത്തു നിൽക്കുന്ന പണാധിപത്യം തെരഞ്ഞെടുപ്പുബോണ്ടുകൾ ഒന്നുകൂടി ശക്തമാക്കുമെന്നാണു സിപിഎം നേതാവ് സീതാറാം യെച്ചൂരി അന്നു ചൂണ്ടിക്കാട്ടിയത്. ബോണ്ട് വാങ്ങിയത് ആരാണെന്നും ആർക്കാണു നൽകിയതെന്നും സർക്കാരിന് അറിയാൻ കഴിയും. എതിർകക്ഷികളെയും സംഭാവന നൽകുന്നവരെയും നിരീക്ഷിക്കാനും ഭീഷണിപ്പെടുത്താനും ഇതു സർക്കാർ ദുരുപയോഗപ്പെടുത്തും. ഭരണകക്ഷിക്കു മാത്രമായി സംഭാവന ലഭിക്കുന്ന സ്ഥിതിയുണ്ടാകുമെന്നുമാണ് യെച്ചൂരി പറഞ്ഞത്. തെരഞ്ഞെടുപ്പു ബോണ്ടുകൾ പ്രതിപക്ഷ പാർട്ടികളെ കൂടി സഹായിക്കുമെന്നായിരുന്നു അന്നു ജയ്റ്റ്‌ലി നൽകിയ മറുപടി.

ബോണ്ടിന്‍റെ പ്രത്യേകതകൾ

* ജനുവരി, ഏപ്രിൽ, ജൂലൈ, ഒക്ടോബർ മാസങ്ങളിൽ പത്തു ദിവസം വീതമാണു ബോണ്ടുകൾ വാങ്ങാൻ അവസരം ലഭിക്കുന്നത്.

* പൊതുതെരഞ്ഞെടുപ്പു നടക്കുന്ന വർഷം 30 ദിവസത്തേക്കാണു ബോണ്ട് വാങ്ങാൻ കഴിയൂ.
=സംഭാവന നൽകുന്ന വ്യക്തിയുടെ പേര് ബോണ്ടിൽ രേഖപ്പെടുത്തില്ല.

* എസ്ബിഐയിൽ കെവൈസി വിവരങ്ങൾ വെളിപ്പെടുത്തിയ വ്യക്തികൾക്കോ സംഘടനകൾക്കോ മാത്രമേ ബോണ്ട് വാങ്ങാൻ കഴിയൂ.

* 1000 രൂപയുടെ ഗുണിതങ്ങളായ പതിനായിരം, ഒരു ലക്ഷം, പത്തു ലക്ഷം, ഒരു കോടി എന്നീ തുകകൾക്ക് ബോണ്ടുകൾ ലഭ്യമാകും.

* ഡിജിറ്റൽ പേമെന്‍റ് വഴിയോ ചെക്ക് നൽകിയോ ബാങ്കിൽനിന്നു ബോണ്ട് വാങ്ങാം.

* സംഭാവന നൽകുന്ന ആൾക്ക് ഏത് രാഷ്‌ട്രീയ പാർട്ടിക്കുവേണ്ടിയാണു ബോണ്ട് നൽകുന്നതെന്നു വ്യക്തമാക്കാം.

* ബോണ്ട് ലഭിച്ച പാർട്ടി അതു ബാങ്കിൽ നിക്ഷേപിക്കുകയും വിശദ വിവരങ്ങൾ തെരഞ്ഞെടുപ്പു കമ്മീഷനിൽ രേഖമൂലം നൽകുകയും ചെയ്യണം.

* എസ്ബിഐയുടെ തെരഞ്ഞെടുത്ത ശാഖകളിൽ മാത്രമേ ഈ ബോണ്ടുകൾ പണമായി മാറ്റാൻ കഴിയൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.