15 വർഷത്തിനു ശേഷം അടങ്ങിയൊതുങ്ങി നടപടി പൂർത്തിയാക്കി രാജ്യസഭ
15 വർഷത്തിനു ശേഷം അടങ്ങിയൊതുങ്ങി നടപടി പൂർത്തിയാക്കി രാജ്യസഭ
Wednesday, January 3, 2018 1:06 AM IST
ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തിൽ തിളച്ചുമറിഞ്ഞു തുടങ്ങിയ ശീതകാല സമ്മേളനം ശാന്തമായപ്പോൾ രാജ്യസഭയിൽ ചോദ്യോത്തരങ്ങൾ ചരിത്രം കുറിച്ചു.

പതിനഞ്ചു വർഷങ്ങൾക്കുശേഷം നടപടിക്രമങ്ങളിൽ ലിസ്റ്റ് ചെയ്ത മുഴുവൻ ചോദ്യങ്ങളും ഇന്നലെ അംഗങ്ങൾ ചോദിച്ചു. മന്ത്രിമാർ നേരിട്ടു മറുപടി നൽകുന്ന 15 ചോദ്യങ്ങളാണ് ഇന്നലെ സഭയിൽ ഉന്നയിച്ചത്. ശൂന്യവേളയിൽ 18 അംഗങ്ങൾ പൊതുകാര്യങ്ങളിൽ വിഷയം ഉന്നയിച്ചാണു രാജ്യസഭ ചരിത്രം രചിച്ചത്.

ശൂന്യവേളയിൽ ലിസ്റ്റ് ചെയ്ത എല്ലാ വിഷയങ്ങളും ഉന്നയിച്ചു. പ്രത്യേക പരാമർശങ്ങളും പൂർത്തിയാക്കിയെന്നും സഭാധ്യക്ഷൻ പറഞ്ഞപ്പോൾ അംഗങ്ങൾ ഡസ്കിലടിച്ചു പ്രോത്സാഹിപ്പിച്ചു.നടപടിക്രമങ്ങളിൽ ലിസ്റ്റ് ചെയ്ത മുഴുവൻ ചോദ്യങ്ങളും രാജ്യസഭയിൽ ഇതിനു മുൻപ് ചോദിച്ചത് 2002 ൽ 197-ാമത് സെഷനിലായിരുന്നു.

ലിസ്റ്റിൽ പേരുണ്ടായിരുന്ന 20ൽ പത്തു പേർ ഇന്നലെ സഭയിൽ ഉണ്ടായിരുന്നില്ലെങ്കിലും സഭാധ്യക്ഷൻ എം. വെങ്കയ്യ നായിഡു സപ്ളിമെന്‍ററി ചോദ്യങ്ങൾക്കുകൂടുതൽ അംഗങ്ങൾക്ക് അവസരം നൽകുകയായിരുന്നു. ചോദ്യോത്തര വേളയുടെ അവസാനം എല്ലാ ചോദ്യങ്ങളും പൂർത്തിയായതായി വെങ്കയ്യ നായിഡു അറിയിച്ചു. ഒരു ചോദ്യം ഫയൽ ചെയ്തു കഴിഞ്ഞാൽ അതിനു വേണ്ടി ഒരുപാടുസമയവും പ്രയത്നവും ചെലവഴിക്കേണ്ടി വരുന്നുണ്ട്. സഭയിൽ വരാതിരിക്കുന്നത് നല്ല കീഴ്‌വഴക്കമല്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. ചോദ്യോത്തരവേള ബഹളങ്ങളില്ലാതെ പൂർത്തിയായതോടെ അംഗങ്ങൾ ചെയർമാനെ അഭിനന്ദിച്ചു. നിങ്ങളുടെ സഹകരണം കൊണ്ടാണ് എല്ലാം പൂർത്തിയായതെന്ന് അദ്ദേഹം തിരിച്ചും അഭിനന്ദിച്ചു.


ശൂന്യവേളയിൽ ഇന്നലെ ലിസ്റ്റ് ചെയ്തിരുന്ന പതിനൊന്നു പേർക്കു പുറമേ എട്ടു പേർ പ്രത്യേക പരാമർശവും നടത്തി. സഭ ബഹളത്തിൽ മുങ്ങുന്ന അവസരങ്ങളിൽ സാധാരണയായി പ്രത്യേക പരാമർശം സഭയുടെ മേശപ്പുറത്തു വയ്ക്കുകയാണു പതിവ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.