ജസ്റ്റീസ് ലോയയുടെ മരണം ; സ്വതന്ത്ര അന്വേഷണം വേണമെന്ന ഹർജി സുപ്രീംകോടതി ഇന്നു പരിഗണിക്കും
ജസ്റ്റീസ് ലോയയുടെ മരണം ; സ്വതന്ത്ര അന്വേഷണം  വേണമെന്ന ഹർജി സുപ്രീംകോടതി ഇന്നു പരിഗണിക്കും
Friday, January 12, 2018 1:29 AM IST
ന്യൂഡൽഹി: സൊറാബ്ദീൻ ഷേക്ക് വ്യാജ ഏറ്റുമുട്ടൽ കേസിന്‍റെ വാദം കേട്ടിരുന്ന പ്രത്യേക സിബിഐ കോടതി ജഡ്ജി ബി.എച്ച് ലോയയുടെ മരണത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീംകോടതി വെള്ളിയാഴ്ച വാദം കേൾക്കും. ഹർജിയിൽ അടിയന്തരമായി വാദം കേൾക്കണമെന്ന ആവശ്യം പരിഗണിച്ചാണ് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസുമാരായ എ.എം ഖാൻവിൽക്കർ, ഡി.വൈ ചന്ദ്രചൂഡ് എന്നിവർ ഇക്കാര്യം വ്യക്തമാക്കിയത്.

2014 ഡിസംബർ ഒന്നിനാണ് ജസ്റ്റീസ് ബി.എച്ച് ലോയ മരിച്ചത്. മഹാരാഷ്‌ട്രയിൽ നിന്നുള്ള മാധ്യമപ്രവർത്തകനായ ബി.ആർ. ലോണ്‍ ആണ് ജഡ്ജിയുടെ മരണത്തിൽ സ്വതന്ത്രമായ അന്വേഷണം ആവശ്യപ്പെട്ടു ഹർജി നൽകിയത്. ഏറെ വിവാദം ഉയർത്തിയ സൊറാബ്ദീൻ കേസിലെ വാദം കേട്ടിരുന്ന ജഡ്ജിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. കേസിൽ ബിജെപി അധ്യക്ഷൻ അമിത് ഷായും ഉന്നത പോലീസ് ഉദ്യോഗസ്ഥരും കക്ഷികളായിരുന്നു. അതിനാൽ സ്വതന്ത്ര അന്വേഷണം നടത്തണമെന്നാണ് മാധ്യമപ്രവർത്തകൻ ആവശ്യപ്പെട്ടത്. ഒരു സഹപ്രവർത്തകന്‍റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പോകും വഴി ഹൃദയസ്തംഭനം മൂലമാണ് നാഗ്പൂരിൽ വെച്ച് ജസ്റ്റീസ് ബി.എച്ച്. ലോയ മരിക്കുന്നത്.


എന്നാൽ, കഴിഞ്ഞ നവംബറിൽ ജഡ്ജിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് അദ്ദേഹത്തിന്‍റെ സഹോദരിയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടൊണ് വിഷയം ഗൗരമായി മാറിയത്. പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെ 23 പേരാണ് സൊറാബ്ദീൻ ഷേക്ക് വ്യാജ ഏറ്റുമുട്ടൽ കേസിൽ പ്രതിസ്ഥാനത്തുള്ളത്. 2005 നവംബറിലാണ് സോറാബ്ദീൻ ഭാര്യ കൗസർബി, തുൾസീദാസ് എന്നിവർ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്നത്. കേസ് പിന്നീട് സിബിഐക്ക് വിടുകയും വിചാരണ മുംബൈയിലേക്കു മാറ്റുകയും ചെയ്തിരുന്നു. കേസിൽ അന്വേഷണം ആവശ്യപ്പെട്ട് ജനുവരി എട്ടിന് ബോംബോ ലോയേഴ്സ് അസോസിയേഷൻ ബോംബേ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജിയും നൽകിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.