മുംബൈ: മുംബൈയിൽ ഒഎൻസിജിയുടെ ഹെലികോപ്റ്റർ തകർന്ന് മൂന്നു മലയാളികളുൾപ്പെടെ നാലുപേർ മരിച്ചു. ഒഎൻജിസിയിലെ അഞ്ച് ഓഫീസർമാരും രണ്ടു പൈലറ്റുമാരുമാണ് ഇന്നലെ രാവിലെ 10.40 ന് അപകടത്തിൽപ്പെട്ടത്. അഞ്ചുപേരുടെ മൃ തദേഹങ്ങൾ കണ്ടെത്തി.
കോതമംഗലം പെരുന്പിളളിച്ചിറ പരേതനായ പി.വി. ആന്റണിയുടെ മകൻ ജോസ് ആന്റണി (54). തൃശൂർ പൂങ്കുന്നം സീതാറാം മില്ലിനു പിറകുവശത്തുള്ള പൂക്കാട്ടുപറമ്പിൽ നാരായണന്റെയും പരേതയായ അംബുജാക്ഷിയുടെയും മകനായ ശ്രീനിവാസൻ, ചാലക്കുടി ചേനത്തുനാട് വലിയപറമ്പത്ത് പരേതനായ കുട്ടപ്പൻ മാസ്റ്ററുടെയും നാരായണി ടീച്ചറുടെയും മകൻ ഒഎൻജിസി ഡെപ്യൂട്ടി ജനറൽ മാനേജർ വി.കെ. ബിന്ദുലാൽ ബാബു (48) എന്നിവരാണു മരിച്ച കൾ.
ജോസ് ആന്റണിയുടെ മാതാവ്: പരേതയായ പെണ്ണമ്മ. ഭാര്യ: റാണി എറണാകുളം പുത്തൻപുരയ്ക്കൽ കുടുംബാംഗം. മക്കൾ: രശ്മിത റോസ് ജോസ്, റിനീത ജോസ് (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: ജിമ്മി, പോൾ, ആനി, എലിസബത്ത്, പയസ്, സിബി.
ശ്രീനിവാസന്റെ ഭാര്യ ജയശ്രീ. മക്കൾ: അർജുൻ കിരണ്‍, ഐശ്വര്യ. സഹോദരങ്ങൾ: ശാന്ത, കൃഷ്ണൻകുട്ടി, രുഗ്മിണി, സുരേന്ദ്രൻ, ലളിത, പ്രസന്ന, രാധാമണി.
ബിന്ദുലാൽ ബാബുവിന്റെ ഭാര്യ ഡോ. ഷൈനി. മക്കൾ: ബിപാഷ ബാബു, സുശാന്ത്. സഹോദരങ്ങൾ: ശ്യാംബാബു, അജിത്ത് ബാബു, പരേതനായ മഹേഷ് ബാബു.
കാണാതായവർക്കുവേണ്ടി തെരച്ചിൽ തുടരുകയാണ്. രാവിലെ പത്തരയ്ക്ക് ജൂഹു എയ്റോഡ്രോമിൽനിന്നു പറന്നുയർന്നയുടൻ ഹെലികോപ്റ്റർ തകർന്നുവീഴുകയായിരുന്നു. ഒഎൻജിസിയുടെ എണ്ണപ്പാടത്തേക്ക് ജീവനക്കാരെ എത്തിക്കുന്നതിനും തിരികെക്കൊണ്ടുവരുന്നതിനും ഉപയോഗിക്കുന്ന പവൻ ഹംസ് ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. തീരത്തുനിന്ന് 160 കിലോമീറ്റർ അകലെയാണ് എണ്ണപ്പാടം. 2003ൽ ഒഎൻജിസിയുടെ എംഐ-172 ഹെലികോപ്റ്റർ മുംബൈ തീരത്ത് തകർന്ന് 27 ജീവനക്കാർ മരിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.