ചീഫ് ജസ്റ്റീസ് ചർച്ച തുടങ്ങി
ചീഫ് ജസ്റ്റീസ് ചർച്ച തുടങ്ങി
Wednesday, January 17, 2018 12:45 AM IST
ന്യൂഡൽഹി: സുപ്രീംകോടതിയിലെ ഭിന്നതകൾ പരിഹരിക്കുന്നതി ന്‍റെ ഭാഗമായി ചീഫ് ജസ്റ്റീസ് ദീപക് മിശ്ര ഇന്നലെ മുതിർന്ന നാലു ജഡ്ജിമാരുമായി ചർച്ച നടത്തി. ജനുവരി 12നു പത്രസമ്മേളനം നടത്തിയ ജസ്റ്റീസുമാരായ ജെ. ചെലമേശ്വർ, കുര്യൻ ജോസഫ്, രഞ്ജൻ ഗോഗോയ്, മദൻ ബി. ലോക്കൂർ എന്നിരുമായാണു ചർച്ച നടത്തിയത്. ജഡ്ജിമാരെ ഒൗദ്യോഗിക ചേംബറിലേക്കു വിളിച്ചാണു ചീഫ് ജസ്റ്റീസ് ഇന്നലെ രാവിലെ ചർച്ച നടത്തിയത്. ഇന്നും ചർച്ച തുടരും. കൂടിക്കാഴ്ചയിൽ ജസ്റ്റീസ് എ.കെ. സിക്രിയും മറ്റു രണ്ടു ജഡ്ജിമാരും പങ്കെടുത്തതായി സൂചനയുണ്ട്.

ഇന്നലെ രാവിലെ കോടതി ചേരുന്നതിനു മുൻപ് 10.10നാണ് 15 മിനിറ്റു മാത്രം നീണ്ടുനിന്ന കൂടിക്കാഴ്ച തുടങ്ങിയത്. പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഫുൾകോർട്ട് വിളിച്ചു ചേർക്കണമെന്നു തുടക്കം മുതലേ ആവശ്യം ഉയർന്നിരുന്നു. ശാശ്വത പരിഹാരം കാണാനായി ഇന്നത്തെ ചർച്ചയ്ക്ക് ശേഷം ചീഫ് ജസ്റ്റീസ് ഫുൾകോർട്ട് വിളിച്ചേക്കുമെന്നും സൂചനയുണ്ട്.
ജസ്റ്റീസ് എസ്.എ.ബോബ്ഡെയും മറ്റു ജഡ്ജിമാരുമാണ് സമവായ ചർച്ചകൾക്കു നേതൃത്വം നൽകുന്നത്.


സുപ്രീംകോടതിയിലെ അഭിപ്രായഭിന്നതകളെല്ലാം പരിഹരിക്കപ്പെട്ടു എന്നു തിങ്കളാഴ്ച അവകാശപ്പെട്ട അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിന് ഇന്നലെ വാക്കുമാറ്റേണ്ടി വന്നു. ഒത്തുതീർപ്പുണ്ടായിട്ടില്ലെന്നാണു കരുതുന്നതെന്നും രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ പരിഹാരം ഉണ്ടാകുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. നാലു മുതിർന്ന ജഡ്ജിമാരെ കണ്ടു സംസാരിച്ചിരുന്നോ എന്ന ചോദ്യത്തിന് അങ്ങനെയൊന്നും ഇല്ലെന്നായിരുന്നു മറുപടി.

കേസുകൾ ജൂണിയർ ജഡ്ജിമാരുൾപ്പെട്ട ബെഞ്ചുകൾക്കു വിടുന്നു എന്ന മുതിർന്ന ജഡ്ജിമാരുടെ ആരോപണത്തിൽ ജസ്റ്റീസ് അരുണ്‍ മിശ്ര പ്രതിഷേധം അറിയിച്ചു. ഈ പ്രസ്താവന ജൂണിയർ ജഡ്ജിമാർ കഴിവുകെട്ടവരാണെന്ന ധാരണ പരത്തിയെന്ന് അദ്ദേഹം പറഞ്ഞു. ജസ്റ്റീസ് ജെ. ചെലമേശ്വറിനോടാണ് അരുണ്‍ മിശ്ര ഇക്കാര്യം പറഞ്ഞത്. വിഷയത്തിൽ ചീഫ് ജസ്റ്റീസ് പ്രതികരിച്ചില്ല. എന്നാൽ, ചെലമേശ്വർ അരുണ്‍ മിശ്രയെ ചുറ്റിപ്പിടിച്ച് ആശ്വസിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.