ആധാർകേസിൽ അന്തിമ വാദം തുടങ്ങി
ആധാർകേസിൽ അന്തിമ വാദം തുടങ്ങി
Thursday, January 18, 2018 12:50 AM IST
ന്യൂഡൽഹി: പൗരന്മാരുടെ ബയോമെട്രിക് വിവരങ്ങൾ സർക്കാർ ഉദ്ദേശിച്ച കാര്യങ്ങൾക്ക് മാത്രം ഉപയോഗിച്ചാൽ ആധാർ സുരക്ഷിതമാകുമോയെന്ന് സുപ്രീം കോടതി. പൗരന്‍റെ വിവരങ്ങൾ പരിശോധിക്കുന്നതിന് (വേരിഫിക്കേഷൻ) വേണ്ടി മാത്രമാണോ ആധാർ ഉപയോഗിക്കുന്നതെന്നും കോടതി ചോദിച്ചു.

ആധാറിന്‍റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തു സമർപ്പിക്കപ്പെട്ട 27 ഹർജികളിൽ തീർപ്പു കൽപിക്കുന്നതിനായി ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിൽ ഇന്നലെ അന്തിമവാദം തുടങ്ങിയപ്പോഴായിരുന്നു കോടതിയുടെ വാക്കാലുള്ള ചോദ്യങ്ങൾ. ആധാറുമായി ബന്ധപ്പെട്ട ഹർജികൾ നേരത്തെ പരിഗണിച്ചിരുന്ന ജസ്റ്റീസ് ജെ. ചെലമേശ്വറിനെ അന്തിമ വാദം കേൾക്കുന്ന ബെഞ്ചിൽ നിന്ന് ഒഴിവാക്കിയത് വിവാദമായിരുന്നു. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിൽ ജസ്റ്റീസുമാരായ എ.എം. ഖാൻവിൽക്കർ, ആദർശ്കുമാർ സിക്രി, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരാണ് അംഗങ്ങൾ.


ഭരണഘടനാ വിരുദ്ധവും സ്വകാര്യത അടക്കം പൗരൗന്മാരുടെ മൗലികാവകാശങ്ങളെ ഹനിക്കുന്നതുമാണ് ആധാർ എന്ന് ഹർജിക്കാർക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാൻ വാദിച്ചു. സ്വകാര്യത സംരക്ഷിക്കേണ്ടത് ഭരണഘടനാപരമായ അവകാശമാണെന്ന് സുപ്രീം കോടതി തന്നെ കഴിഞ്ഞ വർഷം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സ്വകാര്യത ലംഘിക്കുന്നതാണ് ആധാർ എന്നത് വലിയ പ്രശ്നമാണെന്ന് ശ്യാം ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.