പദ്മാവതിന്‍റെ വിലക്ക് നീക്കി
പദ്മാവതിന്‍റെ വിലക്ക് നീക്കി
Friday, January 19, 2018 1:02 AM IST
ന്യൂഡൽഹി: സഞ്ജയ് ലീല ബൻസാലിയുടെ വിവാദസിനിമ പദ്മാവതിന് വിവിധ സംസ്ഥാനങ്ങൾ ഏർപ്പെടുത്തിയ പ്രദർശന വിലക്ക് സുപ്രീംകോടതി നീക്കി. ക്രമസമാധാനം ഉറപ്പുവരുത്തേണ്ടതാണു സംസ്ഥാനങ്ങളുടെ ചുമതലയെന്നും പ്രദർശനം തടയാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

പ്രദർശനം നടക്കുന്പോൾ അക്രമങ്ങൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും കോടതി സംസ്ഥാനങ്ങളോടു നിർദേശിച്ചു. സർഗാത്മകസൃഷ്ടികളുടെ കഴുത്തരിയാനുള്ള സംസ്ഥാനങ്ങളുടെ നീക്കം മനഃസാക്ഷിയെ ഞെട്ടിച്ചു എന്നാണു കോടതി പറഞ്ഞത്.

എന്നാൽ, സുപ്രീംകോടതി ഉത്തരവ് വന്നതിനു തൊട്ടുപിന്നാലെതന്നെ വിവിധ സംസ്ഥാനങ്ങളിൽ സിനിമയ്ക്കെതിരേ പ്രതിഷേധം ശക്തമാക്കി. സിനിമയ്ക്കെതിരേ പ്രതിഷേധം ശക്തമാക്കുമെന്നു രജ്പുത് കർണിസേന പറഞ്ഞു. ബിഹാറിലെ മുസാഫർപുരിൽ അക്രമികൾ ഒരു തിയറ്റർ തകർത്തു.

സുപ്രീംകോടതി വിധിക്കെതിരേ അപ്പീൽ നൽകുമെന്നു ഹരിയാന മന്ത്രി അനിൽ വിജ് പറഞ്ഞു. കേസിൽ ഭാഗം കേൾക്കാതെയാണ് സുപ്രീംകോടതി വിലക്കു നീക്കിയതെന്നും വിധി വിശദമായി പരിശോധിച്ച ശേഷം അപ്പീൽ നൽകുമെന്നും മന്ത്രി പറഞ്ഞു. സുപ്രീംകോടതി വിധിക്കെതിരേ നിയമപരമായി നീങ്ങുമെന്ന് രാജസ്ഥാൻ ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് ഖട്ടാരിയയും പറഞ്ഞു. സുപ്രീംകോടതി വിധിയെ മാനിക്കുന്നു. എന്നാൽ, ഇതു നിയമപരമായി മറികടക്കാനുള്ള വഴി ആലോചിക്കുമെന്നാണു ഖട്ടാരിയ പറഞ്ഞത്.


എല്ലാ സംസ്ഥാനങ്ങളും സിനിമയുടെ പ്രദർശനം തടയണമെന്നും തിയറ്ററുകളിൽ കർഫ്യു പ്രഖ്യാപിക്കണമെന്നുമാണു പദ്മാവതിനെതിരേയുള്ള പ്രതിഷേധത്തിന്‍റെ മുൻനിരയിൽ നിൽക്കുന്ന രജ്പുത് കർണി സേനയുടെ നേതാവ് ലോകേന്ദ്ര സിംഗ് കൽവി പറഞ്ഞത്.

സിനിമയ്ക്കെതിരേയുള്ള ആരോപണങ്ങളുമായി മുന്നോട്ടു പോകുകയാണെങ്കിൽ ഇന്ത്യയിലെ അറുപതു ശതമാനം സാഹിത്യ കൃതികളും വായിക്കാൻ കഴിയില്ലെന്നാണു വാദം കേൾക്കുന്നതിനിടെ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര പറഞ്ഞത്.

ഒരു സിനിമ ബോക്സ് ഓഫീസിൽ ബോംബായി മാറാം. ഒരു പക്ഷേ, പ്രേക്ഷകർ കാണുന്നില്ലെന്ന തീരുമാനവും എടുത്തേക്കാം. അതു ജനങ്ങളുടെ തെരഞ്ഞെടുക്കാനുള്ള അവകാശമാണ്. എന്നാൽ, സംസ്ഥാനങ്ങൾക്ക് ഒരു സിനിമയുടെ പ്രദർശനം തടഞ്ഞ് ഉത്തരവിറക്കാൻ കഴിയില്ലെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു. ഫൂലൻ ദേവിയുടെ കഥ പറഞ്ഞ ബാൻഡിറ്റ് ക്യൂൻ പ്രദർശിപ്പിക്കാമെങ്കിൽ ഈ സിനിമയ്ക്കെന്താണു കുഴപ്പമെന്നും ചീഫ് ജസ്റ്റീസ് ചോദിച്ചു.
സിനിമയിൽ ചരിത്രത്തെ വിരൂപമാക്കുന്ന ഒന്നുമില്ലെന്ന് നിർമാതാക്കൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരിഷ് സാൽവേ വ്യക്തമാക്കി.


സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.