49 ഇനം സേവനങ്ങളുടെയും സാധനങ്ങളുടെയും ജിഎസ്ടിയിൽ വീണ്ടും ഇളവ്
49 ഇനം സേവനങ്ങളുടെയും സാധനങ്ങളുടെയും ജിഎസ്ടിയിൽ  വീണ്ടും ഇളവ്
Friday, January 19, 2018 1:02 AM IST
ന്യൂഡൽഹി: 49 ഇനം സേവനങ്ങളുടെയും സാധനങ്ങളുടെയും നികുതി കുറച്ചു. 29 കരകൗശല വസ്തുക്കളുടെ നികുതി എടുത്തുകളഞ്ഞു. ഇന്നലെ ചേർന്ന ചരക്കുസേവന നികുതി (ജിഎസ്ടി) കൗൺസിലിലെ പ്രധാന തീരുമാനമാണിത്.

കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലി അധ്യക്ഷനും സംസ്ഥാന ധനമന്ത്രിമാർ അംഗങ്ങളുമായ കൗൺസിലിന്‍റെ തീരുമാനങ്ങൾ 25നു നടപ്പിൽ വരും. ഇലക്‌ട്രോണിക് (ഇ) വേ ബിൽ ഫെബ്രുവരി ഒന്നിനു നടപ്പാക്കാൻ തീരുമാനിച്ചു. 15 സംസ്ഥാനങ്ങളിൽ ഇതിന് ഒരുക്കം പൂർത്തിയായി.
ഭൂമിയും പെട്രോളിയം ഉത്പന്നങ്ങളും ജിഎസ്ടിയുടെ കീഴിലാക്കാനുള്ള സമ്മർദം കേന്ദ്രം തുടർന്നു. അടുത്ത സമ്മേളനത്തിലാകും ഇക്കാര്യത്തിൽ തീരുമാനം.

ഫെബ്രുവരി ഒന്നിലെ കേന്ദ്ര ബജറ്റിനു മുന്പ് മറ്റു ചില നികുതി നിർദേശങ്ങൾ കൂടി പരിഗണിക്കാൻ പത്തു ദിവസത്തിനുള്ളിൽ കൗൺസിൽ വീഡിയോ കോൺഫറൻസിംഗ് വഴി സമ്മേളിക്കും. ജിഎസ്ടി റിട്ടേൺ സമർപ്പണ പ്രശ്നങ്ങൾ ചർച്ച ചെയ്തു. പരിഷ്കാരമാർഗങ്ങൾ നന്ദൻ നിലേകനി വിശദീകരിച്ചു. മൂന്നു റിട്ടേണുകൾ ഒന്നാക്കുന്നതു ചർച്ച ചെയ്തെങ്കിലും ധാരണയായില്ല.

സംസ്ഥാനാന്തര വ്യാപാരത്തിന് ഈടാക്കുന്ന ഇന്‍റഗ്രേറ്റഡ് (ഐ) ജിഎസ്ടി കേന്ദ്രവും സംസ്ഥാനങ്ങളും തുല്യമായി വീതം വയ്ക്കാൻ ധാരണയായി. 35,000 കോടി രൂപ ഇങ്ങനെ വീതിക്കാനുണ്ട്.

രത്നങ്ങളുടെയും വിലയേറിയ മറ്റു കല്ലുകളുടെയും ജിഎസ്ടി മൂന്നു ശതമാനത്തിൽനിന്നു കാൽശത മാനമാക്കി. സ്വർണനികുതിയിൽ മാറ്റമില്ല. ഉപയോഗിച്ച എസ്‌യുവികൾക്കും വലിയ കാറുകൾക്കും 28 ശതമാനമായിരുന്ന ജിഎസ്ടി 18 ശതമാനമാക്കി. ഉപയോഗിച്ച മറ്റുവാഹനങ്ങളുടേത് 12 ശതമാനമായി കുറച്ചു. ആംബുലൻസുകൾ, പത്തും പതിമ്മൂന്നും സീറ്റുള്ള വാഹനങ്ങൾ എന്നിവയ്ക്കുണ്ടായിരുന്ന അഞ്ചു ശതമാനം കോംപൻസേഷൻ സെസ് എടുത്തുകളഞ്ഞു. അവയ്ക്ക് 28 ശതമാനം ജിഎസ്ടി മാത്രം തുടരും. ജലസേചനത്തിനുള്ള സ്പ്രേയറുകൾ, ഡ്രിപ് ഇറിഗേഷൻ സിസ്റ്റം, സ്പ്രിങ്ക്ളർ തുടങ്ങിയ ഏതാനും ഇനങ്ങളുടെ ജിഎസ്ടി 18-ൽനിന്നു 12 ശതമാനമാക്കി.ബയോ ഡീസലിനു 18-ൽനിന്നു 12 ശതമാനമാക്കിയപ്പോൾ അതുപയോഗിക്കുന്ന ബസിനു ജിഎസ്ടി 28-ൽനിന്നു 18 ശതമാനമാക്കി. എന്‍റർടെയ്ൻമെന്‍റ് പാർക്കുകളിലെ പ്രവേശന ടിക്കറ്റിനുണ്ടായിരുന്ന 28 ശതമാനം നികുതി 18 ശതമാനമായി കുറച്ചു.


വിദ്യാഭ്യാസസ്ഥാപനങ്ങളിലെ പ്രവേശനപരീക്ഷ അടക്കമുള്ള സേവനങ്ങൾക്കു ജിഎസ്ടി ഒഴിവാക്കി. റെസിഡന്‍റ്സ് അസോസിയേഷനുകൾ അംഗത്തിനു നല്കുന്ന സേവനങ്ങൾക്ക് നികുതി ഒഴിവുപരിധി 7500 രൂപയാക്കി. ഗവൺമെന്‍റിനു നല്കുന്ന അഭിഭാഷക സേവനത്തിനും ജിഎസ്ടി ഒഴിവാക്കി. ഇരുപതു ലിറ്റർ ജാറിൽ നല്കുന്ന കുടിവെള്ളത്തിനു 18 ശതമാനത്തിൽ നിന്നു 12 ശതമാനത്തിലേക്കു നികുതി കുറച്ചു.

ജിഎസ്ടി നിരക്കുമാറ്റം
(പുതിയ നിരക്ക് ശതമാനത്തിൽ ബ്രായ്ക്കറ്റിൽ പഴയ നിരക്ക്)

സ്വകാര്യ കന്പനികളുടെ ഗാർഹിക
പാചകവാതകം 5 (18)
പഞ്ചസാര ഉപയോഗിച്ചുള്ള
മിഠായി 12 (18)
ഉപയോഗിച്ച എസ്‌യുവികൾ 18(28)
ഉപയോഗിച്ച മറ്റു വാഹനങ്ങൾ 12(28)
രത്നങ്ങളും വിലയേറിയ
കല്ലുകളും 0.25 (3)
സിഗററ്റ് ഫിൽറ്റർ 18 (12)
ജൈവ ഇന്ധനം ഉപയോഗിക്കുന്ന
ബസുകൾ 18 (28)
ഫോസ്ഫോറിക് ആസിഡ് 18 (28)
സർക്കാരിനു നല്കുന്ന വർക്ക്
കോൺട്രാക്‌ടുകളിലെ
സബ് കോൺട്രാക്ട്12 (18)
തീം പാർക്ക് പ്രവേശന ടിക്കറ്റ് 18 (28)
മെട്രോ/മോണോ റെയിൽ
നിർമാണം 12 (18)
20 ലിറ്റർ ജാറിലെ കുടിവെള്ളം 12 (18)
ബയോഡീസൽ 12 (18)
പുളിങ്കുരുപ്പൊടി, മെഹന്ദി 5 (18)
ഹൗസ് കീപ്പിംഗ് സർവീസ് 5 (12)
വെൽവെറ്റ് തുണി 5 (12)
ജലസേചന ഉപകരണങ്ങൾ 12 (18)
ഡ്രിപ് ഇറിഗേഷൻ സിസ്റ്റം12 (18)
മെക്കാനിക്കൽ സ്പ്രെയർ 12 (18)
സ്പ്രിങ്ക്ളർ 12 (18)
പ്രകൃതിവാതക ഖനനം 12 (18)
തവിട് 0 (5)
മൈക്രോ ന്യൂട്രിയന്‍റുകൾ 12 (18)
ചെരിപ്പ്, തുകൽ കരാർ പണി 5 (18)
ക്രൂഡ് ഓയിൽ, പെട്രോളിയം
ഉത്പന്ന നീക്കം 5 (18)
തയ്യൽസേവനം 5 (18)
മലിനജലട്രീറ്റ്മെന്‍റ് പ്ലാന്‍റ് 12(18)
ഹയർസെക്കൻഡറിവരെയുള്ള
സ്കൂളുകളിലെ കുട്ടികൾക്കുള്ള
വാഹന സർവീസിന്‍റെ വാടക 0(12)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.