ചരിത്രം ആവർത്തിച്ചില്ല, പ്രതീക്ഷ വിടാതെ യെച്ചൂരി
ചരിത്രം ആവർത്തിച്ചില്ല, പ്രതീക്ഷ വിടാതെ യെച്ചൂരി
Monday, January 22, 2018 12:44 AM IST
സെബി മാത്യു

സിപിഎമ്മിന്‍റെ ചരിത്രത്തിൽ തന്നെ അസാധാരണമാണു പാർട്ടി ജനറൽ സെക്രട്ടറിയുടെ നിലപാട് കേന്ദ്ര കമ്മിറ്റി വോട്ടിനിട്ടു തള്ളുന്നത്. എങ്കിലും പാർട്ടിക്കുള്ളിൽ ഭൂരിപക്ഷമില്ലാത്ത ജനറൽ സെക്രട്ടറി എന്ന കരിനിഴൽ തന്‍റെ മേൽ പതിക്കാതിരിക്കാൻ നിലപാടിൽ വെള്ളം ചേർക്കാതെ പൊരുതി നിൽക്കാമെന്നാണു യെച്ചൂരിയുടെ പ്രതീക്ഷ. പോളിറ്റ് ബ്യൂറോയിൽ രാജിസന്നദ്ധത പ്രകടിപ്പിച്ചെങ്കിലും പിന്നീടു പിന്മാറിയതിലൂടെ സീതാറാം യെച്ചൂരി ചരിത്രത്തിന്‍റെ മറ്റൊരു ആവർത്തനം ഒഴിവാക്കുകയാണുണ്ടായത്.

കേന്ദ്ര കമ്മിറ്റി യോഗത്തിനുശേഷം നടന്ന പത്രസമ്മേളനത്തിൽ താൻ ഇപ്പോഴും പാർട്ടി ജനറൽ സെക്രട്ടറി തന്നെയെന്ന് യെച്ചൂരി വ്യക്തമാക്കുകയും ചെയ്തു. കേരളഘടകം ഉൾപ്പെടെ ഭൂരിപക്ഷം മറുപക്ഷത്തു നിൽക്കുന്പോഴും പശ്ചിമബംഗാൾ ഘടകം നൽകുന്ന ഉറച്ച പിന്തുണയാണു പാർട്ടി കോണ്‍ഗ്രസ് വേദിയിലും യെച്ചൂരിക്കു പ്രതീക്ഷ നൽകുന്നത്.

സുന്ദരയ്യയുടെ രാജി

അടിയന്തരാവസ്ഥക്കാലത്തു സിപിഎം ജനറൽ സെക്രട്ടറിയായിരുന്ന പി. സുന്ദരയ്യ രാഷ്‌ട്രീയ ലൈൻ സംബന്ധിച്ച തന്‍റെ നിലപാട് കേന്ദ്ര കമ്മിറ്റിയിലും പോളിറ്റ് ബ്യൂറോയിലും തള്ളപ്പെട്ടതിനെത്തുടർന്നു ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും പിന്നീടു പോളിറ്റ് ബ്യൂറോയിൽനിന്നും രാജിവച്ചിരുന്നു. അടിയന്തരാവസ്ഥയെ എതിർക്കാനെന്ന പേരിൽ ജനസംഘവുമായും മറ്റും സഖ്യം ഉണ്ടാക്കുന്നതിന് എതിരായിരുന്നു അദ്ദേഹത്തിന്‍റെ നിലപാട്. ജനകീയപ്രക്ഷോഭങ്ങളെ മറന്നു പാർട്ടി അധികാര രാഷ്‌ട്രീയത്തിനു പുറകെപോകുന്നതിൽ മനം നൊന്തായിരുന്നു സുന്ദരയ്യയുടെ രാജി.

അധികാരഭ്രമം മൂത്ത പാർട്ടി നേതൃത്വം രാജിവച്ചു പുതിയ ഒരു പാർട്ടി കോണ്‍ഗ്രസ് വിളിച്ചുകൂട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. രാജിവയ്ക്കാനുണ്ടായ സാഹചര്യങ്ങൾ വിശദീകരിച്ച് മുന്നൂറിലധികം പേജുകൾ വരുന്ന സുന്ദരയ്യയുടെ കത്ത് പുറത്തുവരുന്നത് അദ്ദേഹത്തിന്‍റെ മരണശേഷം ആയതിനാൽ അതിന്മേൽ വലിയ ചർച്ചകളും ഉണ്ടായില്ല.

1951ലെ അടവുനയരേഖ ചർച്ച ചെയ്ത് കാലോചിതമായ മാറ്റങ്ങൾ വരുത്താൻ വൈകിക്കുന്നതടക്കം മറ്റു വിഷയങ്ങളും അദ്ദേഹത്തിന്‍റെ രാജിക്ക് കാരണമായിരുന്നു. 1976ലാണു രാജി കേന്ദ്രകമ്മറ്റി അംഗീകരിച്ചത്. അന്നുമുതൽ ആക്ടിംഗ് സെക്രട്ടറി ഇഎംഎസ് ആയി. അടിയന്തരാവസ്ഥ കഴിഞ്ഞ് 1978ൽ ചേർന്ന പത്താം പാർട്ടി കോണ്‍ഗ്രസിൽ ജനറൽ സെക്രട്ടറിയായി ഇഎംഎസിനെ ഒൗദ്യോഗികമായി തെരഞ്ഞെടുത്തു.

പിന്നീട് നിർബന്ധിച്ചാണ് പോളിറ്റ് ബ്യൂറോയിൽ സുന്ദരയ്യയെ നിലനിർത്തിയത്. ഏതാനും മാസങ്ങൾക്കുശേഷം സുന്ദരയ്യ പിബി അംഗത്വം രാജിവച്ച് ആന്ധ്ര രാഷ്‌ട്രീയത്തിലേക്കു മാറുകയായിരുന്നു.


ഹർകിഷന്‍റെ വിയോജിപ്പ്

സിപിഎമ്മിന്‍റെ ബംഗാൾ സിംഹമായിരുന്ന ജ്യോതിബസുവിനെ പ്രധാനമന്ത്രിസ്ഥാനത്തേക്കു മത്സരിപ്പിക്കണം എന്ന് അന്നു പാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന ഹർകിഷൻ സിംഗ് സുർജിത് നിലപാടെടുത്തപ്പോൾ പ്രധാനമായും പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും ഉൾപ്പെടെയുള്ളവരാണ് എതിർപ്പുയർത്തിയത്. പ്രധാനമന്ത്രിപദത്തിൽ പാർട്ടി എത്തുന്നതിനെ അന്നു വി.എസ്. അച്യുതാനന്ദൻ ഉൾപ്പെടെയുള്ള കേരള നേതാക്കളും ശക്തമായി എതിർത്തു. ഹർകിഷന്‍റെ നിലപാട് പോളിറ്റ് ബ്യൂറോ തള്ളുകയായിരുന്നു.

ഹൈദരാബാദിലെ പ്രതീക്ഷ

കോണ്‍ഗ്രസുമായി നീക്കുപോക്ക് ആകാമെന്ന കരട് രാഷ്‌ട്രീയപ്രമേയ നിലപാട് സിപിഎം കേന്ദ്ര കമ്മിറ്റിയിലെ ഭൂരിപക്ഷം ഇപ്പോൾ വോട്ടിനിട്ടു തള്ളിയെങ്കിലും പാർട്ടി കോണ്‍ഗ്രസിൽവച്ചു കാണാം എന്ന വ്യക്തമായ സൂചനയാണ് യെച്ചൂരി ഇന്നലെ നൽകിയത്. തന്‍റെ നിലപാടു ഭേദഗതി പാർട്ടി കോണ്‍ഗ്രസ് വേദിയിൽ എത്തിക്കാനാണു യെച്ചൂരിയുടെ നീക്കം.

സിപിഎമ്മിനുള്ളിൽ തീരുമാനം എടുക്കുന്നതിൽ പാർട്ടി കോണ്‍ഗ്രസുകളുടെ പ്രാധാന്യം അനിഷേധ്യമാണ്. എന്നാൽ, പാർട്ടിവിരുദ്ധവും ജനങ്ങൾ നിരാകരിക്കുന്നതുമായ നയങ്ങളും തീരുമാനങ്ങളും പാർട്ടി കോണ്‍ഗ്രസുകൾ മുൻപ് എടുത്തിട്ടുമുണ്ട്. അവ പാർട്ടിക്കുള്ളിൽ മാത്രമല്ല സമൂഹത്തിലും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കി. അത്തരം തീരുമാനങ്ങളിൽ ജനറൽ സെക്രട്ടറിമാർ ഗുണപരവും നിഷേധാത്മകവുമായ പങ്കുവഹിച്ചിട്ടുണ്ട്. സെക്രട്ടറിമാരായിരുന്നവരുടെ സൈദ്ധാന്തികവും പ്രയോഗപരവുമായ കഴിവും വ്യത്യാസങ്ങളും അനുസരിച്ച് ശരിതെറ്റുകളുടെ ബാക്കിപത്രമായി അവ പാർട്ടി ചരിത്രത്തിന്‍റെ ഭാഗമായിട്ടുമുണ്ട്.

ത്രിപുര നിർണായകമാകും

അടുത്ത മാർച്ചിൽ നടക്കുന്ന ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പ് യെച്ചൂരിക്കു നിർണായകമാണ്. ത്രിപുരയിൽ അധികാരം നിലനിർത്തിയാലും ബിജെപി മുന്നേറ്റം നടത്തിയാൽ യെച്ചൂരിയുടെ വാദത്തിനു പിന്തുണ കൂടാനുള്ള സാധ്യതയുണ്ട്. അങ്ങനെവന്നാൽ തന്‍റെ നിലപാടിൽ ഉറച്ചുനിൽക്കാനുള്ള കരുത്തായിരിക്കും യെച്ചൂരി നേടുന്നത്.

ഇന്നലെ വാർത്താസമ്മേളനത്തിൽ അദ്ദേഹം കേരളത്തെ കുത്തി ത്രിപുരയെ പുകഴ്ത്തിയതിനു പിന്നിലും ഇതേ പ്രതീക്ഷയാണുള്ളത്. സന്പൂർണ സാക്ഷരതയിൽ കേരളത്തെ ത്രിപുര മറികടന്നുവെന്നും ഇന്ത്യയിൽ മികച്ച ഭരണം നടക്കുന്നത് ത്രിപുരയിലാണെന്നുമാണ് യെച്ചൂരി പറഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.