റഷ്യയിൽനിന്ന് എസ്-400 ട്രയംപ് വിമാനവേധ മിസൈൽ ഇന്ത്യ വാങ്ങുന്നു
റഷ്യയിൽനിന്ന് എസ്-400 ട്രയംപ് വിമാനവേധ മിസൈൽ ഇന്ത്യ വാങ്ങുന്നു
Tuesday, January 23, 2018 1:20 AM IST
ന്യൂഡൽഹി: റഷ്യയിൽനിന്ന് 39,000 കോടി രൂപ മുടക്കി(5.5 ബില്യൺ ഡോളർ) എസ്-400 ട്രയംപ് വിമാനവേധ മിസൈലുകൾ ഇന്ത്യ സ്വന്തമാക്കുന്നു. ഇടപാടിന്‍റെ അന്തിമരൂപം അടുത്ത സാന്പത്തികവർഷത്തോടെ തയാറാകുമെന്നാണു റിപ്പോർട്ട്. പോർവിമാനങ്ങൾ, മിസൈലുകൾ, ഡ്രോണുകൾ തുടങ്ങിയവയെ 30 കിലോമീറ്റർ ഉയരത്തിലും 400 കിലോമീറ്റർ‌ അകലെ വച്ചും എസ്-400 ട്രയംപ് ഉപയോഗിച്ചു തകർക്കാനാകും.

മണിക്കൂറിൽ 17,000 കിലോമീറ്റർ വേഗത്തിൽ ലക്ഷ്യസ്ഥാനം ആക്രമിക്കാൻ എസ്-400നു കഴിയും യുദ്ധസമയത്ത് ഒരു നഗരത്തെ സംരക്ഷിക്കാൻ എസ്-400 ഉപയോഗിക്കാനാകും. പാക്കിസ്ഥാന്‍റെ ഹ്രസ്വദൂര നാസർ ആണവമിസൈലുകളെ നിർവീര്യമാക്കാൻ എസ്-400നു സാധിക്കും. ഇന്ത്യയുടെ ഭീഷണി നേരിടാൻ നാസർ മിസൈലുകൾക്കു കഴിയുമെന്നു പാക്കിസ്ഥാൻ നിരന്തരം അവകാശവാദമുന്നയിക്കുന്നുണ്ട്.


2016ൽ ഗോവയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിനും നടത്തിയ ചർച്ചയെത്തുടർന്നാണ് ഇന്ത്യൻ സൈന്യത്തിന് എസ്-400 ട്രയംഫ് വിമാനവേധ മിസൈലുകൾ സ്വന്തമാകുന്നത്. അഞ്ച് വിമാനവേധ മിസൈൽ സംവിധാനമാണ് ഇന്ത്യ സ്വന്തമാക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.