പരിസ്ഥിതി സംരക്ഷണം: ഇന്ത്യ കടമ നിറവേറ്റുമെന്നു മോദി
പരിസ്ഥിതി സംരക്ഷണം:  ഇന്ത്യ കടമ നിറവേറ്റുമെന്നു മോദി
Saturday, February 17, 2018 12:41 AM IST
ന്യൂഡൽഹി: പരിസ്ഥിതി സംരക്ഷണത്തിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഇതിനാവശ്യമായ എല്ലാ കടമകളും നിർവഹിക്കുമെന്നു പറഞ്ഞ പ്രധാനമന്ത്രി മറ്റുരാജ്യങ്ങളും ഇതിനു തയാറാകണമെന്ന് ആവശ്യപ്പെട്ടു. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട പാരീസ് ഉടന്പടിയുടെ അന്തഃസത്ത ഉൾക്കൊണ്ട് പ്രകൃതിയുടെ നിലനിൽപ്പിനായി രാജ്യങ്ങൾ ഐക്യത്തോടെ പ്രവർത്തിക്കണമെന്നും ഡൽഹിയിൽ നടന്ന ആഗോള സുസ്ഥിര വികസന യോഗത്തിൽ പ്രധാനമന്ത്രി ആവ ശ്യപ്പെട്ടു.

മാറ്റത്തിനായി ലോകം പ്രവർത്തിക്കുന്പോൾ നമ്മളും അതു ചെയ്യണം. വളർച്ചയിലാണ് രാജ്യം വിശ്വസിക്കുന്നതെങ്കിലും പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടാകണം അതെന്നാണ് നയം. സന്പത്തും ധനവും പ്രകൃതിയുടേതാണ്.

നമ്മൾ വെറും നടത്തിപ്പുകാർ മാത്രമാണ് എന്നാണ് രാഷ്‌ട്രപിതാവ് പറഞ്ഞിട്ടുള്ളത്. മനുഷ്യരും പ്രകൃതിയും തമ്മിലുള്ള സൗഹാർദനിലനിൽപ്പ് രാജ്യത്തിന്‍റെ പ്രാചീനചരിത്രംമുതലുള്ളതാണ്. ഈ പാരന്പര്യത്തിൽ അഭിമാനിക്കുന്നവരാണ് ഇന്ത്യക്കാരെന്നും മോദി പറഞ്ഞു.

ജലദൗർലഭ്യം ‍ഉൾപ്പെടെ കാർഷികമേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. ജലസേചനസൗകര്യമില്ലാത്ത ഒറ്റ കൃഷിയിടവും ഉണ്ടാകാൻ പാടില്ല എന്നതാണ് സർക്കാരിന്‍റെ ലക്ഷ്യം.

രാജ്യത്തെ എല്ലാ വീടുകളും വൈദ്യുതീകരിക്കാൻ സർക്കാർ ശ്രമിക്കുകയാണ്. നഗരവത്കരണം ശക്തമാകുന്നതിനാൽ രാജ്യത്തിന്‍റെ ഗതാഗതസംവിധാനവും മെച്ചപ്പെടുത്തണം. അതിനായി മെട്രോ സംവിധാനങ്ങൾ വികസിപ്പിക്കുമെന്നു മോദി പറഞ്ഞു.

രണ്ടായിരത്തോളം പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. പരിസ്ഥിതിസംരക്ഷണത്തിലൂന്നിയ വികസനത്തെക്കുറിച്ച് ഒട്ടേറെ പ്രബന്ധങ്ങളും സമ്മേളനത്തിൽ അവതരിപ്പിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.