ത്രിപുരയിൽ ഇന്നു വിധിയെഴുത്ത്
ത്രിപുരയിൽ ഇന്നു വിധിയെഴുത്ത്
Sunday, February 18, 2018 2:58 AM IST
അഗർത്തല: സിപിഎം ഭരിക്കുന്ന ത്രിപുരയിൽ ഇന്നു നിയമസഭാ തെരഞ്ഞെടുപ്പ്. അറുപതംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പിന്‍റെ ഫലം മാർച്ച് മൂന്നിന് അറിയും. സിപിഎം സ്ഥാനാർഥിയുടെ മരണം മൂലം ഒരു സീറ്റിലെ വോട്ടെടുപ്പ് മാർച്ച് 12-നേ നടക്കൂ. 59 സീറ്റുകളിലായി മൊത്തം 309 സ്ഥാനാർഥികൾ പൊരുതുന്നു. കോൺഗ്രസ് 59, സിപിഎം 56, ബിജെപി 50, തൃണമൂൽ കോൺഗ്രസ് 27, ബിജെപിയുടെ സഖ്യകക്ഷി ഐപിഎഫ്ടി ഒന്പത് എന്നിങ്ങനെയാണ് പ്രമുഖ പാർട്ടി സ്ഥാനാർഥികളുടെ എണ്ണം.

2013ലെ തെരഞ്ഞെടുപ്പിൽ സിപിഎം 48.1 ശതമാനം വോട്ടോടെ 49 സീറ്റ് നേടി. കോൺഗ്രസ് 36.53 ശതമാനം വോട്ടിൽ പത്തു സീറ്റ് ജയിച്ചു. സിപിഐ ഒരു സീറ്റിൽ വിജയിച്ചിരുന്നു. ബിജെപി 1.54 ശതമാനം വോട്ട് നേടിയെങ്കിലും സീറ്റില്ലായിരുന്നു.


അധികാരം പിടിക്കുമെന്ന അവകാശവാദവുമായാണു ബിജെപി പൊരുതുന്നത്. നരേന്ദ്ര മോദിയും ബിജെപി പ്രസിഡന്‍റ് അമിത് ഷായും പ്രചാരണരംഗത്തുണ്ടായിരുന്നു. കോൺഗ്രസിന്‍റെ പ്രചാരണം തണുപ്പനായിരുന്നു. രാഹുൽ ഗാന്ധി ഒരു ദിവസം പ്രചാരണത്തിനെത്തി.

എൻ.സി. ദേബർമ നയിക്കുന്ന ഐപിഎഫ്ടിയുമായി സഖ്യമുണ്ടാക്കിയാണു ബിജെപി മത്സരിക്കുന്നത്.കോൺഗ്രസും ഒരു ഗോത്രവർഗ പാർട്ടി(ഐഎൻപിടി)യുമായി ധാരണ ഉണ്ടാക്കി. തൃണമൂൽ കോൺഗ്രസിനു രണ്ടു ഗോത്രവർഗ പാർട്ടികളുടെ കൂട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.