‘മക്കൾ നീതി മയ്യം’ കമൽഹാസന്‍റെ പുതിയ പാർട്ടി
‘മക്കൾ നീതി മയ്യം’ കമൽഹാസന്‍റെ പുതിയ പാർട്ടി
Thursday, February 22, 2018 1:24 AM IST
മധുര/രാമേശ്വരം: ‘മക്കൾ നീതി മയ്യം’(ജനനീതി കേന്ദ്രം) എന്ന പേരിൽ തെന്നിന്ത്യൻ സൂപ്പർസ്റ്റാർ കമൽഹാസൻ പുതിയ പാർട്ടി പ്രഖ്യാപിച്ചു. മധുരയിൽ ആ‍യിരങ്ങളെ സാക്ഷിയാക്കിയാണു കമലിന്‍റെ പാർട്ടി പ്രഖ്യാപനം. പാർട്ടി പതാകയും പുറത്തിറക്കി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും ആം ആദ്മി പാർട്ടി നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. ജനങ്ങളുടെ പാർട്ടിയാണു രൂപവത്കരിക്കുന്നതെന്നും അഴിമതിയിൽ മുങ്ങിയ കരങ്ങൾ ചുട്ടെരിക്കേണ്ടതുണ്ടെന്നും കമൽഹാസൻ പറഞ്ഞു.

ലളിതജീവിതംകൊണ്ട് ലോകത്തിനു മാതൃകയായ അന്തരി ച്ച മുൻ രാഷ്‌ട്രപതി എ.പി.ജെ. അബ്ദുൾ കലാമിന്‍റെ വസതിയിൽ നിന്നാണ് കമൽ ജനസേവനത്തിനു തുടക്കംകുറിച്ചത്. തന്‍റെ മാതൃകാപുരുഷനാണു കലാമെന്ന് രാമേശ്വരത്തെ വസതിയിൽ തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തെ സാക്ഷിനിർത്തി കമൽഹാസൻ പറഞ്ഞു. കലാമിന്‍റെ മൂത്ത സഹോദരനായ മുത്തുബീരാൻ ലബ്ബമരക്കായറിൽനിന്ന് താരം അനുഗ്രഹവും തേടി.

ഡോ. കലാം പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ സ്കൂൾ സന്ദർശിച്ച് കുട്ടികളുമായി സംസാരിക്കണമെന്ന കമൽഹാസന്‍റെ ആഗ്രഹം സഫലമായില്ല. രാഷ്‌ട്രീയലക്ഷ്യത്തോടെയുള്ള യാത്രയ്ക്ക് ഇത്തരം സൗകര്യം ചെയ്തുനൽകുന്നതു വിദ്യാർഥികളിൽ ആശയക്കുഴപ്പമുണ്ടാക്കു മെന്നാണ് അനുമതി നിഷേധിക്കാൻ കാരണമായി സ്കൂൾ അധികൃതർ പറഞ്ഞത്.

“ലളിതമായ തുടക്കത്തിൽനിന്നു മാത്രമേ മഹത്വം സൃഷ്ടിക്കപ്പെടൂ. യഥാർഥത്തിൽ അതു ലാളിത്യത്തിൽനിന്നുതന്നെയാണു രൂപപ്പെടേണ്ടത്’’ -കലാമിന്‍റെ വസതി സന്ദർശിച്ച ശേഷം കമൽ ഹാസൻ ട്വിറ്ററിൽ കുറിച്ചു. സന്ദർശനത്തിൽ രാഷ്‌ട്രീയലക്ഷ്യങ്ങളില്ല. തനിക്കേറെ പ്രധാനപ്പെട്ടൊരു വ്യക്തിയാണ് കലാമെന്നും കമൽഹാസൻ പറഞ്ഞു.

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു ഉൾപ്പെടെയുള്ളവർ രാഷ്‌ട്രീയപ്രവേശനത്തെക്കുറിച്ച് തന്നോടു സംസാരിച്ചു. നയപരിപാടികൾ പരസ്യപ്പെടുത്തുന്നതിനേക്കാൾ പൊതുജനക്ഷേമം മുൻനിർത്തിയുള്ള പദ്ധതികൾ വിശദീകരിക്കുകയാണു വേണ്ടതെന്നു ചന്ദ്രബാബു നായിഡു ഉപദേശിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

രാഷ്‌ട്രീയത്തിൽ എന്‍റെ നായകരിൽ ഒരാളായാണ് ചന്ദ്രബാബു നായിഡു. ആരാധകരുടെ ഹൃദയത്തിലാണു ഞാൻ ഇതുവരെ ജീവിച്ചത്. എന്നാലിപ്പോൾ ജനങ്ങൾക്കൊപ്പം ജീവിക്കാനാണ് താത്പര്യം. എന്തുകൊണ്ടു കലാമിന്‍റെ സംസ്കാരചടങ്ങിൽ പങ്കെടുത്തില്ല എന്ന ചോദ്യത്തിന്, താൻ ശവസംസ്കാരചടങ്ങിൽ പങ്കെടുക്കാറില്ലെന്നായിരുന്നു കമൽഹാസന്‍റെ മറുപടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.