പ്രതിപക്ഷ ബഹളം; പാർലമെന്‍റ് പിരിഞ്ഞു
പ്രതിപക്ഷ ബഹളം; പാർലമെന്‍റ് പിരിഞ്ഞു
Friday, March 16, 2018 12:28 AM IST
ന്യൂഡൽഹി: പ്രതിപക്ഷ ബഹളത്തിൽ മുങ്ങി ഒന്പതാം ദിവസവും പാർലമെന്‍റിന്‍റെ ഇരുസഭകളും പിരിഞ്ഞു. ലോക്സഭയിൽ പ്രതിപക്ഷ ബഹളം രൂക്ഷമായപ്പോൾ സ്പീക്കർ സുമിത്ര മഹാജൻ സഭ ആദ്യം ഉച്ചവരെ നിർത്തിവച്ചു. പിന്നീടും പ്രതിഷേധം തുടർന്നതോടെയാണു സഭ ഇന്നലത്തേക്കു പിരിഞ്ഞത്. രാജ്യസഭ രണ്ടു തവണ നിർത്തിവച്ച ശേഷവും പ്രതിഷേധം തുടർന്നതോടെ ഇന്നലത്തേക്കു പിരിയുകയായിരുന്നു.

ബഹളങ്ങൾക്കിടെ ലോക്സഭയിൽ പേയ്മെന്‍റ് ഓഫ് ഗ്രാറ്റുവിറ്റി ഭേദഗതി ബില്ലും സ്പെസിഫിക് റിലീഫ് ഭേദഗതി ബില്ലും സർക്കാർ പാസാക്കി. ശബ്ദവോട്ടോടെയാണു ബില്ലുകൾ പാസാക്കിയത്. അതേസമയം ബില്ലുകളിൽ ചർച്ച വേണമെന്നു കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ആവശ്യപ്പെട്ടു. എന്നാൽ, ബഹളം തുടർന്നതോടെ ബിൽ പാസാക്കാനുള്ള നടപടികളുമായി സ്പീക്കർ മുന്നോട്ടു പോവുകയായിരുന്നു.


ലോക്സഭയിൽ ചോദ്യോത്തര വേളയുടെ ആരംഭത്തിൽ തന്നെ പ്രതിപക്ഷം പ്ലക്കാർഡുകളുമായി നടുത്തളത്തിലേക്കിറങ്ങി. ഇടത് എംപിമാർ സീറ്റിൽത്തന്നെയിരുന്നു മുദ്രാവാക്യം വിളിച്ചു. മന്ത്രിമാർ അംഗങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകി ത്തുടങ്ങിയതോടെ പ്രതിപക്ഷ ബഹളം മൂർഛിച്ചു. മാർച്ച് അഞ്ചിനു ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാംഘട്ടം തുടങ്ങിയശേഷം പ്രതിപക്ഷ ബഹളത്തെത്തുടർന്നു പാർലമെന്‍റിന്‍റെ ഇരുസഭകളും പ്രവർത്തിച്ചിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.