മോദിയുടെ ധാർഷ്‌ട്യത്തിനു മുന്നിൽ മുട്ടുമടക്കില്ലെന്നു കോണ്‍ഗ്രസ്
മോദിയുടെ ധാർഷ്‌ട്യത്തിനു മുന്നിൽ മുട്ടുമടക്കില്ലെന്നു കോണ്‍ഗ്രസ്
Sunday, March 18, 2018 1:25 AM IST
ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ അധികാര ധാർഷ്ട്യത്തിനു മുന്നിൽ കോണ്‍ഗ്രസ് മുട്ടുമടക്കില്ലെന്ന് സോണിയ ഗാന്ധി. പാർട്ടി ഏറ്റവുമധികം വെല്ലുവിളി നേരിടുന്ന സമയത്താണു രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തിരിക്കുന്നതെന്നും പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സോണിയ പറഞ്ഞു.

നരേന്ദ്ര മോദി അധികാരത്തിന്‍റെ ഗർവിലും അഹങ്കാരത്തിലും മുങ്ങിയിരിക്കുകയാണ്. ഇതിനു മുന്നിൽ കോണ്‍ഗ്രസ് മുട്ടുമടക്കില്ല. യുപിഎ സർക്കാർ അവതരിപ്പിച്ച എല്ലാ പദ്ധതികളും മോദി സർക്കാർ അവഗണിക്കുകയും ദുർബലപ്പെടുത്തുകയും ചെയ്തു. മൻമോഹൻ സിംഗിന്‍റെ ഭരണത്തിൽ രാജ്യത്ത് സാന്പത്തിക പുരോഗതി ഉയരങ്ങളിലായിരുന്നു. മോദിയുടെയും സംഘത്തിന്‍റെയും കള്ളത്തരങ്ങൾ കോണ്‍ഗ്രസ് തുറന്നു കാട്ടുമെന്നും സോണിയ പറഞ്ഞു. നരേന്ദ്രമോദിയും ബിജെപിയും അധികാരം പിടിച്ചെടുക്കാനുള്ള നാടകങ്ങൾ മാത്രമാണു നടത്തുന്നത്. തെരഞ്ഞെടുപ്പിനു മുൻപ് മോദി നൽകി വാഗ്ദാനങ്ങളെല്ലാം പൊള്ളയായിരുന്നെന്നും സോണിയ ആരോപിച്ചു.

അഹംഭാവം വെടിഞ്ഞ് എ കോണ്‍ഗ്രസ് പ്രവർത്തകർ എല്ലാവരും തന്നെ ഒരുമിച്ചു പ്രവർത്തിക്കണം. ഇപ്പോൾ എങ്ങനെ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താമെന്നും വിജയത്തിലെത്തിക്കാമെന്നും മാത്രമാണു ചിന്തിക്കേണ്ടത്. പാർട്ടിയുടെ വിജയം ഈ രാജ്യത്തിന്‍റെ തന്നെ വിജയമാണ്. കോണ്‍ഗ്രസ് വെറുമൊരു രാഷ‌്ട്രീയ പാർട്ടി എന്നതിനപ്പുറം ഒരു മുന്നേറ്റ പ്രസ്ഥാനമാണ്. ഇന്ത്യയുടെ എല്ലാ പാരന്പര്യങ്ങളും കോണ്‍ഗ്രസിൽ ഒരു കണ്ണാടിയിലെന്നപോലെ പ്രതിഫലിച്ചു കാണാം. കോണ്‍ഗ്രസാണ് ഇന്ത്യയുടെ വൈവിധ്യത്തെ അപ്പാടെ പ്രതിഫലിപ്പിക്കുന്നതും എല്ലാ ഇന്ത്യക്കാർക്കും പ്രചോദനമാകുന്നതും. ചിക്കമഗളൂരുവിൽ നിന്നുള്ള ഇന്ദിരാ ഗാന്ധിയുടെ വിജയം രാജ്യത്തെ രാഷ്‌ട്രീയത്തിന്‍റെ ദിശ തന്നെ മാറ്റി. വരാൻ പോകുന്ന കർണാടക സംസ്ഥാന തെരഞ്ഞെടുപ്പിലൂടെ അത്തരം മാറ്റങ്ങൾ ഉണ്ടാകുമെന്നു പ്രതീക്ഷിക്കാമെന്നും സോണിയ പറഞ്ഞു.


രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾ അടുത്തു വരുന്നു. കോണ്‍ഗ്രസിനെ തൂത്തെറിയാൻ ഒരുങ്ങിയിറങ്ങിയവർ ഗുജറാത്തിൽ കോണ്‍ഗ്രസിനോട് ജനങ്ങൾക്ക് എത്രമാത്രം ബഹുമാനമുണ്ടെന്ന് കണ്ടറിഞ്ഞു. 1998ലെ പഞ്ച്മഡി സമ്മേളനത്തിൽ മറ്റൊരു രാഷ്‌ട്രീയ പാർട്ടിയുമായും സഹകരിച്ചു പ്രവർത്തിക്കേണ്ടെന്നായിരുന്നു കോണ്‍ഗ്രസ് തീരുമാനം. എന്നാൽ, 2002ൽ ഷിംലയിൽ നടന്ന ചിന്തൻ ശിബിരിൽ ഒരേ ചിന്താഗതിയുള്ള പാർട്ടികളോട് ചേർന്നു പ്രവർത്തിക്കാമെന്നു തീരുമാനിച്ചിരുന്നുവെന്നും സോണിയ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.