ബിയാന്ത് സിംഗ് വധം: പ്രതിക്കു ജീവപര്യന്തം
Sunday, March 18, 2018 1:25 AM IST
ചണ്ഡിഗഡ്: പഞ്ചാബ് മുൻ മുഖ്യമന്ത്രി ബിയാന്ത് സിംഗിനെ കൊലപ്പെടുത്തിയ കേസിൽ ജഗ്‌താർ സിംഗ് താരയ്ക്ക് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. താരാ സിംഗിനെ പാർപ്പിച്ചിരിക്കുന്ന അതീവസുരക്ഷാ ജയിലിൽ എത്തിയാണു ജഡ്ജി ജെ.എസ്. സിദ്ധു വിധി പ്രഖ്യാപിച്ചത്.


കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് താര(43)യ്ക്കെതിരേ കേസെടുത്തിരുന്നത്. 1995 ഓഗസ്റ്റ് 31നു ചണ്ഡിഗഡ് സെക്രട്ടേറിയറ്റിനു വെളിയിലുണ്ടായ ബോംബ് സ്ഫോടനത്തിലാണു ബിയാന്ത് സിംഗ് കൊല്ലപ്പെട്ടത്. പോലീസ് ഉദ്യോഗസ്ഥനായ ദിൽവാർ സിംഗാണു ചാവേറായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.