ജയലളിത: ദൃശ്യങ്ങളില്ലെന്ന് അപ്പോളോ ആശുപത്രി
ജയലളിത: ദൃശ്യങ്ങളില്ലെന്ന് അപ്പോളോ ആശുപത്രി
Friday, March 23, 2018 2:07 AM IST
ചെന്നൈ: ജയലളിത ചികിത്സയിൽ കഴിഞ്ഞതിന്‍റെ സിസിടിവി ദൃശ്യങ്ങൾ കൈവശമില്ലെന്ന് അപ്പോളോ ആശുപത്രി അധികൃതർ. 2016ൽ ജയലളിതയെ ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ടതുമുതൽ ഹൃദയാഘാതത്തെത്തുടർന്ന് മരണം സംഭവിക്കുന്നതുവരെയുള്ള ദൃശ്യങ്ങൾ ആശുപത്രിയുടെ സിസിടിവിയിൽ പതിഞ്ഞിരുന്നുവെങ്കിലും അതു പൊതുജനങ്ങളെ കാണിക്കേണ്ടെന്നു തീരുമാനിച്ചതിനാൽ എടുത്തുമാറ്റിയിരുന്നതായി അപ്പോളോ ആശുപത്രി സ്ഥാപക ചെയർമാൻ പ്രതാപ് റെഡ്ഡി പറഞ്ഞു.

ആശുപത്രിയിൽ സംഘടിപ്പിച്ച സെമിനാറിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിദഗ്ധസംഘമാണ് ജയലളിതയുടെ ശുശ്രൂഷയ്ക്കു നേതൃത്വം നല്കിയത്. ജയലളിത ആരോഗ്യവതിയായി തിരിച്ചുവരുമെന്നു പ്രതീക്ഷിച്ചിരുന്നു. എന്നാൽ, 75 ദിവസത്തെ ചികിത്സയ്ക്കുശേഷം ഡിസംബർ അഞ്ചിന് ഹൃദയാഘാതത്തോടെ മരണം സംഭവിക്കുകയായിരുന്നു. ഐഎസിയുവിനു മുന്നിലുള്ള സിസിടിവി ദൃശ്യങ്ങൾ എടുത്തു മാറ്റിയത് ആരും അതു കാണാതിരിക്കാനും തെറ്റായി പ്രചരിപ്പിക്കാതിരിക്കാനുമായിരുന്നുവെന്ന് പ്രതാപ് റെഡ്ഡി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.