മതസൗഹാർദ പതാകപ്രയാണം ഡൽഹിയിൽ
Saturday, March 24, 2018 2:30 AM IST
ന്യൂഡൽഹി: അടുത്ത മാസം 18 മുതൽ 21 വരെ ബംഗളൂരുവിൽ നടക്കുന്ന ലോക മതസൗഹാർദ സമ്മേളനത്തിനു മുന്നോടിയായുള്ള മതസൗഹാർദ പതാക പ്രയാണം ഡൽഹിയിലെത്തി. കൊച്ചി ചാവറ കൾച്ചറൽ സെന്‍റർ കേന്ദ്രമാക്കിയുള്ള ലോക മതാന്തര സംഘടനയായ വേൾഡ് ഫെലോഷിപ് ഓഫ് ഇന്‍റർ റിലീജിയസ് കൗണ്‍സിലും (ഡബ്ല്യുഎഫ്ഐആർസി) ബംഗളൂരു ആസ്ഥാനമായുള്ള ധർമാരാം വിദ്യാക്ഷേത്രവും സംയുക്തമായാണ് മതസൗഹാർദ യാത്രയും സമ്മേളനവും സംഘടിപ്പിക്കുന്നത്.

മട്ടാഞ്ചേരി ജെയിൻ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച പതാക പ്രയാണം കന്യാകുമാരി, തിരുനെൽവേലി, മധുര, കൊടൈക്കനാൽ, കോയന്പത്തൂർ, ബംഗളൂരു, ഹൈദരാബാദ്, ജയ്പൂർ വഴി സഞ്ചരിച്ചാണ് ഡൽഹിയിലെത്തിയത്.

ഡൽഹിയിൽ നിന്ന് ഹരിദ്വാറിലേക്കു പോയ സംഘം ഋഷികേശ്, വാഗ അതിർത്തി, അമൃത്സർ തുടങ്ങിയ സ്ഥലങ്ങളിലെ തീർഥാടന കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് ഏപ്രിൽ 17ന് ധർമാരാം വിദ്യാക്ഷേത്രത്തിൽ അവസാനിക്കുമെന്ന് മധുര സ്വാമി വിവേകാനന്ദ സേവാശ്രമത്തിന്‍റെയും ഡബ്ല്യുഎഫ്ഐആർസിയുടെയും പ്രസിഡന്‍റായ സ്വാമി സദാശിവാനന്ദ, ചാവറ കൾച്ചറൽ സെന്‍റർ ഡയറക്ടറും ഡബ്ല്യുഎഫ്ഐആർസി സെക്രട്ടറി ജനറലുമായ ഫാ. റോബി കണ്ണൻചിറ സിഎംഐ, കെ.എച്ച്. ഷെഫീക്ക് എന്നിവർ അറിയിച്ചു.


ബംഗളൂരുവിലെ ധർമാരാം കോളജിലെ ഫാ. ആൽബർട്ട് നന്പ്യാപറന്പിൽ നഗറിൽ ഏപ്രിൽ 17ന് തുടങ്ങുന്ന പതിമൂന്നാമത് ലോക മതസൗഹാർദ സമ്മേളനത്തിൽ 15 രാജ്യങ്ങളിൽനിന്ന് പ്രതിനിധികൾ പങ്കെടുക്കും. കേന്ദ്ര- സംസ്ഥാന മന്ത്രിമാരും സാംസ്കാരിക പ്രതിനിധികളും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും വിവിധ സമ്മേളനങ്ങളിൽ സംബന്ധിക്കും.സമ്മേളനത്തോട് അനുബന്ധിച്ച് വിവിധ മതങ്ങളുടെ വിശുദ്ധ ഗ്രന്ഥയാത്രയും രാജ്യത്തിലെ വിവിധ പുണ്യസ്ഥലങ്ങളിൽ നിന്നുള്ള തീർഥജല യാത്രയും സംഘടിപ്പിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.