ലോക്പാലിനായി വീണ്ടും അണ്ണാഹസാരെ
ലോക്പാലിനായി വീണ്ടും അണ്ണാഹസാരെ
Saturday, March 24, 2018 2:30 AM IST
ന്യൂഡൽഹി: ലോക്പാൽ നിയമനം പൂർത്തിയാക്കാത്ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് അണ്ണാ ഹസാരെ ഡൽഹിയിൽ വീണ്ടും സമരം ആരംഭിച്ചു. രാംലീല മൈതാനിയിൽ തന്നെയാണ് ഇത്തവണയും അണ്ണാ ഹസാരെയുടെ അനിശ്ചിതകാല നിരാഹാര സമരം.

ലോക്പാൽ ബിൽ നടപ്പിലാക്കുന്ന കാര്യത്തിൽ വൻ വാഗ്ദാന ലംഘനമാണ് നടന്നതെന്നും കർഷക പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ മോദി സർക്കാർ വലിയ പരാജയമാണെന്നും അണ്ണാ ഹസാരെ കുറ്റപ്പെടുത്തി.

രാജ്ഘട്ടിലെത്തി ഗാന്ധി സ്മൃതിയിൽ പുഷ്പാർച്ചന നടത്തിയതിനു ശേഷമാണു ഹസാരെ രാംലീല മൈതാനത്ത് നിരാഹാര സമരം തുടങ്ങിയത്. ലോക്പാൽ അടക്കമുള്ള കാര്യങ്ങളിൽ സർക്കാരിനും പ്രധാനമന്ത്രിക്കും പലതവണ കത്തയച്ചിട്ടും നടപടിയില്ലാത്ത സാഹചര്യത്തിലാണ് സമരം തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. സമരം അട്ടിമറിക്കാനാണു കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ശ്രമിക്കുന്നത്. പ്രതിഷേധക്കാരുമായി ഡൽഹിയിലേക്കു വരുന്ന ട്രെയിനുകൾ സർക്കാർ റദ്ദാക്കി.

അവരെ അക്രമം നടത്താൻ നിർബന്ധിക്കുകയാണ്. പോലീസ് വേണ്ടെന്നു വ്യക്തമാക്കി പല കത്തുകൾ അയച്ചിട്ടും തനിക്കു വേണ്ടി പോലീസിനെ നിയോഗിച്ചിരിക്കുകയാണ്. നിങ്ങളുടെ കൗശലം ഇനി തന്‍റെയടുത്ത് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സമരത്തിൽ പങ്കെടുക്കാൻ രാഷ്‌ട്രീയ പാർട്ടികളുടെ നേതാക്കൾ എത്തുന്നതിനെ സ്വാഗതം ചെയ്യുന്നു. എന്നാൽ, ആരെയും വേദി പങ്കിടാൻ അനുവദിക്കില്ല. രാജ്യത്തിനു വേണ്ടി ജീവൻ ബലികൊടുക്കാൻ താൻ തയാറാണ്. അങ്ങനെയെങ്കിൽ അത് ഒരു സൗഭാഗ്യമായി കരുതുമെന്നും ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരെ തൂക്കിലേറ്റിയ ദിവസമായതു കൊണ്ടാണ് ഈ ദിവസം തെരഞ്ഞെടുത്തതെന്നും അദ്ദേഹം വിശദമാക്കി.


അഴിമതി വിരുദ്ധ ലോക്പാൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് 2011ൽ മൻമോഹൻ സിംഗ് സർക്കാരിനെതിരേ അനിശ്ചിതകാല നിരാഹാര സമരം നടത്തി അണ്ണാ ഹസാരെ വലിയ കോളിളക്കങ്ങളുണ്ടാക്കിയിരുന്നു. ഇന്ത്യ എഗനസ്റ്റ് കറപ്ഷൻ എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തിലായിരുന്നു അന്നത്തെ സമരം. ലോക്പാൽ രൂപീകരണത്തിനുള്ള നടപടികൾ തുടങ്ങിയതോടെയാണ് സമരം അവസാനിപ്പിക്കാൻ അണ്ണാ ഹസാരെയും സംഘവും തയാറായത്. പിന്നീട് ലോക്പാൽ നിയമനത്തിന് നിയമം പാസാക്കിയെങ്കിലും ലോക്പാൽ രൂപീകരിക്കാനുള്ള സമിതിയിൽ പ്രതിപക്ഷ നേതാവ് വേണമെന്ന സാങ്കേതികകാര്യം പറഞ്ഞ് നടപടികൾ സർക്കാർ നീട്ടിക്കൊണ്ടു പോകുന്നതു ചൂണ്ടിക്കാട്ടിയാണ് അണ്ണാ ഹസാരെ വീണ്ടും സമരം തുടങ്ങിയിരിക്കുന്നത്.

അന്ന് ഇന്ത്യ എഗനസ്റ്റ് കറപ്ഷൻ എന്ന സംഘടനയിൽ അംഗമായിരുന്ന അരവിന്ദ് കേജരിവാൾ ആം ആദ്മി പാർട്ടിയുണ്ടാക്കി ഡൽഹി മുഖ്യമന്ത്രിയാകുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന ഡോ. കിരണ്‍ ബേദി, ബിജെപി അംഗമായി ഡൽഹിയിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഇപ്പോൾ പുതുച്ചേരി ഗവർണറാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.