തെരഞ്ഞെടുപ്പു തന്ത്രങ്ങൾക്കായി സിപിഎം തല പുകയ്ക്കും
തെരഞ്ഞെടുപ്പു തന്ത്രങ്ങൾക്കായി സിപിഎം തല പുകയ്ക്കും
Tuesday, April 17, 2018 1:37 AM IST
ഹൈദരാബാദ്: കേരളത്തില്‍ ഒഴികെ നടപ്പാക്കാനോ സ്വീകരിക്കാനോ കഴിയുന്ന തെരഞ്ഞെടുപ്പു ധാരണകള്‍ക്കു രൂപം നല്‍കുക എന്നതായിരിക്കും സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നിലെ പ്രധാന വെല്ലുവിളി. കോല്‍ക്കത്തയില്‍ നടന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ യെച്ചൂരിയുടെ പ്രമേയം കേരള ഘടകത്തിന്‍റെ ശക്തമായ പിന്തുണയോടെ തള്ളിക്കളയാന്‍ പ്രകാശ് കാരാട്ട് പക്ഷത്തിനായിരുന്നു.

ത്രിപുരയില്‍ കൂടി സിപിഎം കനത്ത പരാജയം ഏറ്റുവാങ്ങിയതോടെ നിലവില്‍ പാര്‍ട്ടി ഭരണമുള്ള കേരള ഘടകത്തിന് ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസിലും മേല്‍ക്കൈ ഉണ്ടാകും. യെച്ചൂരിയെ ഒരിക്കല്‍ കൂടി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എത്തിക്കാതിരിക്കാനുള്ള ചര്‍ച്ചകള്‍ അണിയറയില്‍ സജീവമാകുമ്പോഴും നിലവിലെ സാഹചര്യത്തില്‍ അദ്ദേഹം തന്നെ തുടരുമെന്ന സൂചനയാണു ചില മുതിര്‍ന്ന പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ നല്‍കുന്നത്.

ആരോപണങ്ങളില്ലാത്ത പ്രതിച്ഛായ ഉണ്ടെങ്കിലും ത്രിപുരയില്‍ ഭരണത്തില്‍നിന്നു തുടച്ചു നീക്കപ്പെട്ടതുതന്നെയാണു മണിക് സര്‍ക്കാരിനുള്ള പ്രധാന പോരായ്മ. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതേതരശക്തികളെ കൂട്ടുപിടിച്ചിരുന്നു എങ്കില്‍ സംസ്ഥാനത്തു ഭരണം നിലനിര്‍ത്താമായിരുന്നു എന്നാണ് ബംഗാള്‍ ഘടകം ഉള്‍പ്പടെയുള്ളവരുടെ വാദം. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു മണിക് സര്‍ക്കാരിനു പുറമേ ബൃന്ദ കാരാട്ട്, ബി.വി. രാഘവുലു, എസ്. രാമചന്ദ്രന്‍ പിള്ള എന്നിവരുടെ പേരുകളും ഉയര്‍ന്നുവന്നിരുന്നു. എന്നാൽ, യെച്ചൂരി, കാരാട്ട് പക്ഷങ്ങളില്‍ അഭിപ്രായ ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ ബൃന്ദ കാരാട്ട് സെക്രട്ടറി സ്ഥാനത്തേക്കെത്തുന്നത് സ്വജനപക്ഷപാതമായി വിലയിരുത്തപ്പെടുമെന്നു പാര്‍ട്ടിക്കുള്ളില്‍തന്നെ അഭിപ്രായമുണ്ടായി. എസ്. രാമചന്ദ്രന്‍ പിള്ളയ്ക്കു മുന്നില്‍ പ്രായം വിലങ്ങുതടിയായി. രാഘവുലുവിനെ പിന്നോട്ടു വലിക്കുന്നതു മറ്റുള്ള നേതാക്കളെ അപേക്ഷിച്ചു സീനിയര്‍ അല്ലെന്നതാണ്.


വിപുലമായ ഒരുക്കങ്ങള്‍

രാജ്യത്തെമ്പാടുംനിന്നുള്ള 763 പ്രതിനിധികളാണു പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. 25 പ്രമേയങ്ങളിന്മേല്‍ ചര്‍ച്ച നടക്കും. 70 നിരീക്ഷകരും പങ്കെടുക്കും. സിപിഐ ജനറല്‍ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഡി ഉള്‍പ്പടെയുള്ളവര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുമെന്നു പോളിറ്റ് ബ്യൂറോ അംഗം ബി.വി . രാഘവുലു അറിയിച്ചു. 18ന് മുതിര്‍ന്ന പാര്‍ട്ടിയംഗം മല്ലു സ്വാരാജ്യം പതാക ഉയര്‍ത്തും. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടന പ്രസംഗം നടത്തും. അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ അവസാന ദിവസമായിരിക്കും പുതിയ ജനറല്‍ സെക്രട്ടറിയെയും പുതിയ കേന്ദ്ര കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുക്കുന്നത്.

വിദ്യാഭ്യാസ രംഗത്തുള്‍പ്പെടെ നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന കാവിവത്കരണത്തെക്കുറിച്ചും പാര്‍ട്ടി കോണ്‍ഗ്രസില്‍ വിശദമായ ചര്‍ച്ചകള്‍ നടക്കും. രാഷ്‌ട്രീയ അടവുനയമാണ് പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ മുഖ്യ അജൻഡ. ഇതോടൊപ്പം കര്‍ഷകര്‍ക്കു മതിയായ ഉത്പാദന വില ലഭ്യമാക്കുക, സ്വകാര്യ മേഖലയിലെ സംവരണം, ആരോഗ്യ മേഖലയിലെ സ്വകാര്യ വത്കരണം, വിദ്യാഭ്യാസരംഗം എന്നിവയുള്‍പ്പടെയുള്ള വിഷയങ്ങളും പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ചചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.