എസ്. നിഹാൽസിംഗ് അന്തരിച്ചു
എസ്. നിഹാൽസിംഗ് അന്തരിച്ചു
Wednesday, April 18, 2018 12:58 AM IST
ന്യൂഡൽഹി: ലിബറൽ മൂല്യങ്ങൾക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടിയ പ്രഗല്ഭ പത്രപ്രവർത്തകൻ എസ്. നിഹാൽസിംഗ് (88) അന്തരിച്ചു. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ പത്രപ്രവർത്തനത്തിലേക്കു കടന്നവരുടെ നിരയിലെ അതികായരിലൊരാളാണ് നിഹാൽസിംഗ്.

ഇപ്പോൾ പാക്കിസ്ഥാനിലുള്ള റാവൽപിണ്ടിയിലായിരുന്നു ജനനം. സ്റ്റേറ്റ്സ്മാൻ പത്രത്തിൽ റിപ്പോർട്ടറായി തുടങ്ങിയ അദ്ദേഹം വാഷിംഗ്ടണിലും മോസ്കോയിലും ലണ്ടനിലും പ്രവർത്തിച്ചിട്ടുണ്ട്. പത്രത്തിന്‍റെ ഡൽഹി റെസിഡന്‍റ് എഡിറ്ററുമായി. 1975-ൽ പത്രത്തിന്‍റെ എഡിറ്റർ ഇൻ ചീഫ് ആയി. അടിയന്തരാവസ്ഥയെ ചെറുത്തുനിന്ന പത്രാധിപർ എന്ന പേരിൽ ഇന്‍റർനാഷണൽ എഡിറ്റർ ഓഫ് ഇ ഇയർ അവാർഡ് നേടി.

1979-ൽ സ്റ്റേറ്റ്സ്മാനിൽ നിന്നു രാജിവച്ചു. 1981-ൽ ഇന്ത്യൻ എക്സ്പ്രസിന്‍റെ എഡിറ്റർ ഇൻ ചീഫ് ആയി. വൈകാതെ അവിടെനിന്നു രാജിവച്ചു. പിന്നീട് ഇന്ത്യൻ പോസ്റ്റിന്‍റെ സ്ഥാപക പത്രാധിപരായി. താമസിയാതെ അതും വിട്ട ശേഷം കോളമിസ്റ്റ് ആയി. ഇടയ്ക്ക് ഏതാനും ഗ്രന്ഥങ്ങളും രചിച്ചു.


1990കളിൽ ദീപികയിൽ എസ്. നിഹാൽസിംഗ് എഴുതുന്നു എന്ന പ്രതിവാര പംക്തി അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. ന്യൂസ്‌വീക്ക്, ഇന്‍റർനാഷണൽ ഹെറൾഡ് ട്രിബ്യൂൺ എന്നിവയും അദ്ദേഹത്തിന്‍റെ കോളം പ്രസിദ്ധീകരിച്ചിരുന്നു.

ഇന്ത്യ-സോവ്യറ്റ് ബന്ധത്തെപ്പറ്റിയുള്ള ദ യോഗി ആൻഡ് ദ ബെയർ, ചൈനയെപ്പറ്റിയുള്ള ദ ഗാംഗ് ആൻഡ് 900 മില്യൻ-എ ചൈന ഡയറി, ഇന്ദിരാസ് ഇന്ത്യ, ദ റൈസ് ആൻഡ് ഫോൾ ഓഫ് യുനെസ്കോ തുടങ്ങിയവ അദ്ദേഹത്തിന്‍റെ കൃതികളാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.