12 വയസിൽ താഴെയുള്ളവരെ പീഡിപ്പിച്ചാൽ തൂക്കുമരം
12 വയസിൽ താഴെയുള്ളവരെ പീഡിപ്പിച്ചാൽ  തൂക്കുമരം
Sunday, April 22, 2018 2:18 AM IST
ന്യൂഡൽഹി: പന്ത്രണ്ടു വയസിൽ താഴെയുള്ള കുട്ടികളെ മാനഭംഗം ചെയ്യുന്നവർക്ക് ഇനി വധശിക്ഷ. കുട്ടികൾക്കെതിരേയുള്ള പീഡനക്കേസുകളിലെ പ്രതികൾക്കു വധശിക്ഷ നൽകുന്നതടക്കം ശിക്ഷ വർധിപ്പിക്കുന്ന ഓർഡിനൻസിന് കേന്ദ്രമന്ത്രിസഭ ഇന്നലെ അംഗീകാരം നൽകി.
ലൈംഗിക അതിക്രമങ്ങളിൽനിന്നു കുട്ടികളെ സംരക്ഷിക്കാനുള്ള പോക്സോ (പ്രൊട്ടക്‌ഷ ൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്സ്വൽ ഒഫൻസസ്) നിയമത്തിലും മറ്റു നിയമങ്ങളിലും ഭേദഗതി വരുത്തുന്നതാണ് ഓർഡിനൻസ്.രാഷ്‌ട്രപതി ഒപ്പുവയ്ക്കുന്നതോടെ ഈ ഓർഡിനൻസ് പ്രാബല്യത്തിലാകും.

ശിക്ഷ ഇങ്ങനെ

* പന്ത്രണ്ടു വയസിൽ താഴെയുള്ള കുട്ടി മാനഭംഗത്തിനിരയായി മരിക്കുകയോ ജീവച്ഛവമാകുകയോ ചെയ്താൽ പ്രതിക്കു മരണശിക്ഷ. കുട്ടി മരിച്ചില്ലെങ്കിലും കൂട്ടമാനഭംഗമാണെങ്കിൽ പ്രതികൾക്കു മരണം വരെയുള്ള ജീവപര്യന്തം ലഭിക്കും.

* പന്ത്രണ്ടു വയസിൽ താഴെയുള്ളവരെ മാനഭംഗം ചെയ്യുന്നവർക്കുള്ള കുറഞ്ഞ ശിക്ഷ 20 വർഷമായിരിക്കും.

* പന്ത്രണ്ടു വയസിനും 16 വയസിനും ഇടയിലുള്ള കുട്ടികളെ പീഡിപ്പിക്കുന്നവർക്കുള്ള കുറഞ്ഞ ശിക്ഷ 10 വർഷം കഠിനതടവിൽനിന്ന് 20 വർഷമാക്കി. പ്രത്യേക സാഹചര്യത്തിൽ ശിക്ഷ സ്വാഭാവിക മരണം വരെയുള്ള ജീവപര്യന്തമായി നീട്ടാം. കൂട്ടമാനഭംഗമെങ്കിൽ പ്രതികൾക്കു ജീവപര്യന്തമാണ് വ്യവസ്ഥ.

* 16 വയസിൽ കൂടൂതലുള്ളവരെ മാനഭംഗപ്പെടുത്തിയാൽ കുറഞ്ഞ ശിക്ഷ ഏഴുവർഷം കഠിനതടവിൽനിന്നു 10 വർഷം കഠിനതടവാക്കി.

* ഇത്തരം കേസുകളിലെ പ്രതികൾക്കു മുൻകൂർ ജാമ്യത്തിന് അനുമതിയില്ല.

ആറു മാസത്തിനകം

* കുട്ടികളുടെ മാനഭംഗക്കേസുകളിലെ അന്വേഷണവും വിചാരണയും ആറു മാസത്തിനകം പൂർത്തിയാക്കണം.

* ഇത്തരം കേസുകൾക്കു മാത്രമായി പുതിയ അതിവേഗ കോടതികൾ, പ്രത്യേക ഫോറൻസിക് ലാബുകൾ എന്നിവ സ്ഥാപിക്കും.

* എല്ലാ പോലീസ് സ്റ്റേഷനുകളിലും ആശുപത്രികളിലും ഫോറൻസിക് കിറ്റുകൾ നല്കും.

* സ്ഥിരം കുറ്റവാളികളുടെ പ്രത്യേക രജിസ്റ്റർ ഉണ്ടാക്കി സംസ്ഥാനങ്ങൾക്കു പതിവായി നൽകും. നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോ ആണ് ഇതു ചെയ്യുക.

നിലവിലെ പോക്സോ നിയമപ്രകാരം പരമാവധി ജീവപര്യന്തവും കുറഞ്ഞത് ഏഴു വർഷം തടവുമാണ് കുട്ടികളെ മാനഭംഗം ചെയ്യുന്നവർക്കുള്ള ശിക്ഷ.

കുട്ടികൾക്കെതിരേ ലൈംഗികാതിക്രമം നടത്തുന്നവർക്കു വധശിക്ഷ നൽകാനായി നിയമഭേദഗതി കൊണ്ടുവരുമെന്ന് വെള്ളിയാഴ്ച സുപ്രീംകോടതിയെ കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. പാർലമെന്‍റ് സമ്മേളനം ഇനി ജൂലൈയിലേ ഉള്ളൂവെന്നതുകൂടി കണക്കിലെടുത്താണ് ഓർഡിനൻസ് കൊണ്ടുവരുന്നത്. ഓർഡിനൻസിനു പകരമുള്ള ബിൽ ജൂലൈയിലെ മണ്‍സൂണ്‍ സമ്മേളനത്തിൽ അവതരിപ്പിക്കും.

കഠുവയിൽ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുഞ്ഞിനു നീതി ലഭ്യമാക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ ഉറപ്പിന്‍റെ കൂടി ഭാഗമാണ് നിയമഭേദഗതിയെന്നു കേന്ദ്രസർക്കാർ വിശദീകരിച്ചു.

ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.