സീറ്റിനുപകരം വിജയേന്ദ്രയ്ക്ക് യുവമോർച്ച ജനറൽ സെക്രട്ടറി സ്ഥാനം
സീറ്റിനുപകരം വിജയേന്ദ്രയ്ക്ക് യുവമോർച്ച ജനറൽ സെക്രട്ടറി സ്ഥാനം
Wednesday, April 25, 2018 12:45 AM IST
കർണാടക സംസ്ഥാന ബിജെപി അധ്യക്ഷൻ ബി.എസ്.യെദിയൂരപ്പയുടെ മകൻ ബി.വൈ. വിജയേന്ദ്രയ്ക്ക് സീറ്റ് നിഷേധിച്ചതിനെത്തുടർന്നുണ്ടായ പ്രതിഷേധം തണുപ്പിക്കാൻ ബിജെപി നടപടി തുടങ്ങി. വിജയേന്ദ്രയെ യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയാക്കിയാണ് ബിജെപിയുടെ അനുനയനീക്കം. പഴയ മൈസൂരു മേഖലയിൽ പാർട്ടിക്കുവേണ്ടി പ്രചാരണത്തിനിറങ്ങാനും വിജയേന്ദ്രയോട് പാർട്ടി നിർദേശിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ ഡോ. യതീന്ദ്ര മത്സരിക്കുന്ന വരുണ മണ്ഡലത്തിൽ വിജയേന്ദ്രയ്ക്കു പകരം ടി.ബാസവ രാജുവാണ് ബിജെപി സ്ഥാനാർഥി. വരുണ മണ്ഡലത്തിൽ സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിൽ വിജയേന്ദ്ര ഇവിടെ മൂന്നുമാസമായി തമ്പടിച്ച് പ്രചാരണം നടത്തിവരികയായിരുന്നു. യാതൊരു കാരണവും കൂടാതെ സീറ്റ് നിഷേധിച്ചതിനെത്തുടർന്നു ബിജെപി പ്രവർത്തകർ അക്രമാസക്തരാകുകയും രാജിഭീഷണി മുഴക്കുകയും ചെയ്തിരുന്നു.

അംബരീഷ് സജീവ രാഷ്‌ട്രീയത്തിൽ നിന്നു വിരമിച്ചു

കന്നഡ നടനും മുൻ മന്ത്രിയുമായ അംബരീഷ് സജീവരാഷ്‌ട്രീയത്തിൽനിന്നു വിരമിച്ചു. നിലവിൽ മാണ്ഡ്യയിലെ കോണ്‍ഗ്രസ് എംഎൽഎയായ അംബരീഷിന് ഇക്കുറിയും സിറ്റിംഗ് മണ്ഡലംതന്നെ നൽകിയിരുന്നു. എന്നാൽ, രണ്ടു വർഷം മുമ്പ്, തന്നെ മന്ത്രിസഭയിൽനിന്നു നീക്കിയതിലും തന്നോട് ആലോചിക്കാതെ ജനതാദൾ-എസ് എംഎൽഎ ചെലുവരായ സ്വാമിയെ കോണ്‍ഗ്രസിലേക്ക് സ്വീകരിച്ചതിലും പ്രതിഷേധിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയോട് നീരസത്തിലായിരുന്ന അംബരീഷ് പത്രിക നൽകാൻ കൂട്ടാക്കിയിരുന്നില്ല. ഇതിനിടെയാണ് സജീവരാഷ്‌ട്രീയത്തിൽനിന്നു വിരമിക്കുന്ന വിവരം ഇന്നലെ പ്രഖ്യാപിച്ചത്.

അംബരീഷിന് പകരം ഗണിഗ രവികുമാറിനെയാണ് കോണ്‍ഗ്രസ് ഇവിടെ നിർത്തിയിരിക്കുന്നത്. സുഖമില്ലാത്തതിനാലാണ് മത്സരരംഗത്തുനിന്ന് താൻ ഒഴിവാകുന്നതെന്ന് അംബരീഷ് പറഞ്ഞു. തീരുമാനത്തിൽ തനിക്ക് വിഷമമില്ല. ആരോഗ്യം അനുവദിക്കാത്തതിനാൽ പ്രചാരണത്തിനിറങ്ങാനാവാത്ത അവസ്ഥയാണ്. മാണ്ഡ്യയിൽ ആരു മത്സരിച്ചാലും തനിക്ക് പ്രചാരണത്തിനിറങ്ങാനാവില്ല. മാണ്ഡ്യയുടെ മകനായ താൻ ഒരിക്കലും ഇവിടെവിട്ട് പോകില്ലെന്നും അംബരീഷ് വ്യക്തമാക്കി. വൃക്കസംബന്ധമായ രോഗത്തെത്തുടർന്ന് രണ്ടു വർഷം മുമ്പ് സർക്കാർച്ചെലവിൽ അമേരിക്കയിലെത്തിച്ച് അംബരീഷിന് ചികിത്‌സ നൽകിയിരുന്നു.


സിദ്ധരാമയ്യയെ നേരിടാൻ ശ്രീരാമലു

ചാമുണ്ഡേശ്വരിക്കു പുറമെ മുഖ്യമന്ത്രി സിദ്ധരാമയ്യ മത്സരിക്കുന്ന ബാഗൽകോട്ട് ജില്ലയിലെ ബദാമിയിൽ ബിജെപി സ്ഥാനാർഥിയായി ഖനന അഴിമതിയിലൂടെ ആരോപണവിധേയരായ റെഡ്ഡിസഹോദരങ്ങളുടെ വിശ്വസ്തനും എംപിയുമായ ബി. ശ്രീരാമലു മത്സരിക്കും. ഇരുവരും ഇന്നലെ പത്രിക നൽകി. വൻ റോഡ് ഷോയുടെ അകമ്പടിയോടെയാണ് സിദ്ധരാമയ്യ പത്രിക സമർപ്പിക്കാനെത്തിയത്. ബദാമിയിൽ സിദ്ധരാമയ്യയ്ക്കെതിരേ താൻ മത്സരിക്കുമെന്ന് യെദിയൂരപ്പ പ്രഖ്യാപിച്ചിരുന്നെങ്കിലും നേതൃത്വം അംഗീകരിച്ചിരുന്നില്ല. ബദാമിയിൽ മത്സരിക്കാൻ താൻ നിർബന്ധിതനാകുകയായിരുന്നുവെന്ന് പത്രിക സമർപ്പിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കവെ സിദ്ധരാമയ്യ പറഞ്ഞു.

ബിജെപിയുമായി സഖ്യമുണ്ടാക്കില്ലെന്ന് ദേവഗൗഡ

നിയമസഭാതെരഞ്ഞെടുപ്പിനുശേഷം എന്തു സാഹചര്യമുണ്ടായാലും ബിജെപിയുമായി സഖ്യമുണ്ടാക്കില്ലെന്ന് ജനതാദൾ-എസ് അധ്യക്ഷൻ എച്ച്.ഡി.ദേവഗൗഡ. ബിജെപി ഭരണത്തിൽ സംസ്ഥാനം ഏറെ അനുഭവിച്ചെന്നും അഞ്ചു വർഷത്തിനിടെ മൂന്നു മുഖ്യമന്ത്രിമാർ സംസ്ഥാനം ഭരിച്ചെന്നും ഇതാണ് ബിജെപിയുടെ സംഭാവനയെന്നും ദേവഗൗഡ ചൂണ്ടിക്കാട്ടി. ജെഡി-എസ് മതേതരത്വം കാംക്ഷിക്കുന്ന പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.