എംഎൽഎമാരുടെ യോഗത്തിൽ കണ്ണീർ പൊഴിച്ച് സിദ്ധരാമയ്യ
എംഎൽഎമാരുടെ യോഗത്തിൽ കണ്ണീർ പൊഴിച്ച് സിദ്ധരാമയ്യ
Thursday, May 17, 2018 12:41 AM IST
ബംഗളൂരു: കർണാടകയിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എംഎൽഎമാരുടെ യോഗത്തിൽ കണ്ണീർ പൊഴിച്ച്, സങ്കടം പറഞ്ഞ് മുൻമുഖ്യമന്ത്രി സിദ്ധരാമയ്യ. തോൽവിയുടെ പേരിൽ മുതിർന്ന നേതാക്കൾ പഴിക്കുന്നുവെന്ന് മുൻ മുഖ്യമന്ത്രി പറഞ്ഞുവെന്നാണ് പാർട്ടി വൃത്തങ്ങൾ വെളിപ്പെടുത്തുന്നത്.

സ്ഥാനാർഥിനിർണയത്തിലും ലിംഗായത്ത് പ്രശ്നത്തിലും സ്വന്തം നിലയിൽ തീരുമാനമെടുത്തതാണു കോൺഗ്രസിന്‍റെ പരാജയകാരണമെന്ന് നിരവധി മുതിർന്ന എംഎൽഎമാർ യോഗത്തിൽ തുറന്നുപറഞ്ഞു.

എന്നാൽ, ഒട്ടേറെ വികസനപ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടും വിജയിക്കാനാകാത്തതാണ് അദ്ദേഹത്തെ നിരാശയിലാഴ്ത്തിയതെന്നാണ് പാർട്ടി നേതൃത്തിന്‍റെ വിശദീകരണം.


അതേസമയം, ഇന്നലത്തെ യോഗത്തിൽ മൂന്നുനാലു പേരൊഴികെ ഭൂരിഭാഗം കോൺഗ്രസ് എംഎൽഎമാരും പങ്കെടുത്തുവെന്ന് ആഭ്യന്തരമന്ത്രിയായിരുന്ന രാമലിംഗ റെഡ്ഡി പറഞ്ഞു. എത്താത്തവർ യോഗസ്ഥലത്തേക്കുള്ള യാത്രയിലായിരുന്നു. നേതൃത്വവുമായി അവർ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. കോൺഗ്രസ്-ദൾ സഖ്യത്തിനൊപ്പം 117 എംഎൽഎമാരുണ്ട്. സർക്കാർ രൂപീകരിക്കാൻ ഗവർണർ സ്വീകരിച്ചില്ലെങ്കിൽ എന്തുചെയ്യണമെന്ന് തീരുമാനിക്കും. ഗവർണറുടെ മുന്പിൽ ശക്തി തെളിയിക്കാൻ ആലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരു സ്വതന്ത്ര എംഎൽഎ ഉൾപ്പെടെ 73 പേരാണ് ഇന്നലത്തെ യോഗത്തിൽ പങ്കെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.