ബിജെപി എംഎൽഎമാരും സുരക്ഷിതകേന്ദ്രത്തിൽ
ബിജെപി  എംഎൽഎമാരും സുരക്ഷിതകേന്ദ്രത്തിൽ
Saturday, May 19, 2018 12:55 AM IST
ബംഗളൂരു: ഏറെ നിർണായകമായ വിശ്വാസവോട്ടെടുപ്പ് ഇന്നു നടക്കാനിരിക്കെ ബിജെപിയും തങ്ങളുടെ എംഎൽഎമാരെ സുരക്ഷിത സങ്കേതത്തിലേക്ക് മാറ്റി. ബംഗളൂരു പാലസ് റോഡിലെ പഞ്ചനക്ഷത്ര ഹോട്ടലായ ഷാംഗ്രി ലായിലേക്കാണ് തങ്ങളുടെ എംഎൽഎമാരെ ബിജെപി മാറ്റിയത്.

ഇന്നലെ രാവിലെ സുപ്രീംകോടതി വിധി വന്നയുടൻ, എല്ലാ എംഎൽഎമാരോടും അടിയന്തരമായി ഹോട്ടലിലെത്താൻ ബിജെപി നേതൃത്വം കർശന നിർദേശം നൽകുകയായിരുന്നു.
പത്ത് ബിജെപി എംഎൽഎമാരുമായി താൻ ബന്ധപ്പെട്ടുവരികയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാർ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ഈ ഭീഷണി മറികടക്കാനാണ് ബിജെപി എംഎൽഎമാരെ ഒന്നിച്ച് ഹോട്ടലിൽ എത്തിച്ചത്.


കോണ്‍ഗ്രസ്-ജെഡിഎസ് ക്യാമ്പിൽനിന്നുണ്ടായേക്കാവുന്ന കുതിരക്കച്ചവടം ഭയന്നാണ് തങ്ങളുടെ എംഎൽഎമാരെ മാറ്റിയതെന്ന് ബിജെപി കേന്ദ്രങ്ങൾ അറിയിക്കുകയും ചെയ്തു.
ഹോട്ടലിൽനിന്ന് ഇന്നു രാവിലെ എംഎൽഎമാരെല്ലാം ഒരുമിച്ചായിരിക്കും വിധാൻ സൗധയിലെത്തുകയെന്നു ബിജെപി കേന്ദ്രങ്ങൾ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.