രാജീവ്ഗാന്ധി കൈപിടിച്ചുയർത്തിയ ജി. പരമേശ്വര ഉപമുഖ്യമന്ത്രി
രാജീവ്ഗാന്ധി കൈപിടിച്ചുയർത്തിയ ജി. പരമേശ്വര ഉപമുഖ്യമന്ത്രി
Thursday, May 24, 2018 1:05 AM IST
ബംഗളൂരു: 1989ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധിയെ സന്ദർശിക്കാനെത്തിയതായിരുന്നു ഡോ. ജി. പരമേശ്വര. ആദ്യ കൂടിക്കാഴ്ചയിൽത്തന്നെ പരമേശ്വരയുടെ കഴിവുകൾ ബോധ്യപ്പെട്ട രാജീവ്ഗാന്ധി അദ്ദേഹത്തെ കോൺഗ്രസിലേക്കു ക്ഷണിച്ചു. രാജീവിന്‍റെ ക്ഷണം സ്വീകരിച്ച പരമേശ്വര കോൺഗ്രസിൽ ചേർന്നു. വൈകാതെ കെപിസിസി ജോയിന്‍റ് സെക്രട്ടറിയായി. സൗമ്യനും മൃദുഭാഷിയുമായ പരമേശ്വരയ്ക്ക് മൂന്നു ദശകമായി രാഷ്‌ട്രീയത്തിൽ ഉയർ‌ച്ചകൾ മാത്രമേയുള്ളൂ. കോൺഗ്രസിലെ ദളിത്‌മുഖം എന്നതിലുപരി എല്ലാ പാർട്ടി പ്രവർത്തകരും ആദരിക്കുന്ന നേതാവാണു പരമേശ്വര. ഉപമുഖ്യമന്ത്രിസ്ഥാനത്തേക്കു പരമേശ്വരയല്ലാതെ മറ്റാരെയും രാഹുൽഗാന്ധിക്കു പരിഗണിക്കാനില്ലായിരുന്നു.

1989ൽ മധുഗിരിയിൽനിന്ന് ആദ്യമായി നിയമസഭാംഗമായ പരമേശ്വര, 1992 നവംബറിൽ വീരപ്പ മൊയ്‌ലിയുടെ മന്ത്രിസഭയിൽ സഹമന്ത്രിയായി. 1999ൽ സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണു പരമേശ്വര വിജയിച്ചത്.


എസ്.എം. കൃഷ്ണ മന്ത്രിസഭയിൽ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായി. മൂന്നു വർഷത്തിനു ശേഷം കാബിനറ്റ് പദവിയിലെത്തി. 2008 മുതൽ മധുഗിരി വിട്ട് തുമകുരവിലെ കൊരട്ടാഗെരയിൽ മത്സരിച്ചു. എന്നാൽ കോൺഗ്രസ് അധികാരത്തിലെത്തിയ 2013ൽ പരമേശ്വര പരാജയപ്പെട്ടു. പിന്നീട് നിയമസഭാ കൗൺസിൽ അംഗമായി സിദ്ധരാമയ്യ മന്ത്രിസഭയിൽ അംഗമായി. ആർ.വി. ദേശ്പാണ്ഡെയ്ക്കു പകരം 2010 ഒക്ടോബറിൽ കർണാടക കോൺഗ്രസ് അധ്യക്ഷനായ പരമേശ്വര ഏറ്റവും കൂടുതൽ കാലം ഈ പദവിയിലിരുന്നയാളാണ്. അഞ്ചു തവണ എംഎൽഎയായ പരമേശ്വരയ്ക്ക് എല്ലാത്തവണയും ജനതാ ദൾ/ജെഡി-എസ് കക്ഷികളായിരുന്നു പ്രധാന എതിരാളികൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.