മോദിയുടെ ബിരുദ രേഖകൾ ചോദിച്ചവർക്ക് സർവകലാശാലയുടെ പരിഹാസം
മോദിയുടെ ബിരുദ രേഖകൾ ചോദിച്ചവർക്ക് സർവകലാശാലയുടെ പരിഹാസം
Thursday, May 24, 2018 1:05 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ വിവരങ്ങൾക്കായി വിവരാവകാശപ്രകാരം അപേക്ഷിച്ചവരെ അധിക്ഷേപിച്ചു ഡൽഹി സർവകലാശാല. വിവരാവകാശ പ്രവർത്തകരായ അൻജലി ഭരദ്വാജ്, നിഖിൽ ഡേ, അമൃത ജോഹ്രി എന്നിവർ പബ്ലിസിറ്റിക്കു വേണ്ടിയുള്ള ശ്രമങ്ങളാണു നടത്തുന്നതെന്നാണ് ഡൽഹി സർവകലാശാല അധികൃതർ പരിഹസിച്ചത്. പ്രധാനമന്ത്രിയുടെ ബിരുദ രേഖകൾ ലഭ്യമാക്കണമെന്ന് വിവരാവകാശ പ്രകാരം നൽകിയ അപേക്ഷ തള്ളിയതിൽ ഇടപെടണം എന്നാവശ്യപ്പെട്ടാണ് മൂന്നു വിവരാവകാശ പ്രവർത്തകർ ഹൈക്കോടതിയെ സമീപിച്ചത്.


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 1978ലെ ബിഎ പരീക്ഷയുടെ രേഖകൾ വേണമെന്നാണ് ഇവരുടെ ആവശ്യം. സർവകലാശാല രജിസ്ട്രാർ ടി.കെ. ദാസാണ് ഈ ആവശ്യത്തെ പബ്ലിസിറ്റി സ്റ്റണ്ടെന്നു വിശേഷിപ്പിച്ചത്. വിഷയത്തിൽ കോടതി ഇടപെടുന്നതിനെ അഡീഷനൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയും എതിർത്തു. വിഷയത്തിൽ ഇടപെടാതിരിക്കാനാകില്ലെന്നും വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. ഹർജി അടുത്ത ഓഗസ്റ്റ് 23ന് കോടതി വീണ്ടും പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.