സിബിഎസ്ഇ: തിരുവനന്തപുരം റീജൺ ഒന്നാമത്
സിബിഎസ്ഇ: തിരുവനന്തപുരം റീജൺ ഒന്നാമത്
Sunday, May 27, 2018 2:05 AM IST
ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. രാജ്യത്താകമാനം 83.01 ശതമാനം വിജയം രേഖപ്പെടുത്തിയപ്പോൾ 97.32 ശതമാനം വിജയം സ്വന്തമാക്കി മേഖലാടിസ്ഥാനത്തിൽ തിരുവനന്തപുരം റീജൺ ഒന്നാം സ്ഥാനത്തെത്തി. 500ൽ 499 മാർക്കും സ്വന്തമാക്കി ഗാസിയാബാദ് ഗൗതംബുദ്ധ നഗർ സ്വദേശിനി മേഘ്ന ശ്രീവാസ്തവ ഒന്നാം റാങ്ക് കരസ്ഥമാക്കി.

11,84,386 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 9,18,762 പേർ വിജയിച്ചു. കഴിഞ്ഞ വർഷത്തെ വിജയം 82.02 ശതമാനമായിരുന്നു. ആണ്‍കുട്ടികളെ അപേക്ഷിച്ച് ഇത്തവണയും പെണ്‍കുട്ടികളാണ് വിജയ ശതമാനത്തിൽ മുന്പിൽ. 88.31 ശതമാനം പെണ്‍കുട്ടികളും 78.99 ശതമാനം ആണ്‍കുട്ടികളും. ചെന്നൈ മേഖലയെ പിന്നിലാക്കിയാണ് തിരുവനന്തപുരം മേഖലാടിസ്ഥാനത്തിൽ മേധാവിത്വം നിലനിർത്തിയത്.

ചെന്നൈ 93.87 ശതമാനം വിജയം സ്വന്തമാക്കിയപ്പോൾ തൊട്ടു പിന്നാലെയെത്തിയ ഡൽഹി 89 ശതമാനം വിജയം കരസ്ഥമാക്കി.

മേഘ്ന ശ്രീവാസ്തവയ്ക്ക് ഇംഗ്ലീഷിലാണ് ഒരു മാർക്ക് നഷ്ടമായത്. ഗാസിയാബാദിൽ നിന്നുള്ള അനുഷ്ക ചന്ദ്രയ്ക്കാണ് രണ്ടാം റാങ്ക്. 498 മാർക്കാണ് അനുഷ്ക നേടിയത്. മൂന്നാം റാങ്ക് ഏഴ് പേർ പങ്കിട്ടു. ജയ്പുർ, ലുധിയാന, ഹരിദ്വാർ, നോയിഡ, മീററ്റ് എന്നിവിടങ്ങളിൽനിന്നുള്ള ഓരോ വിദ്യാർഥിയും ഗാസിയാബാദിൽ നിന്നുള്ള രണ്ട് വിദ്യാർഥികളുമാണ് മൂന്നാം റാങ്ക് പങ്കിട്ടത്. പന്ത്രണ്ടാം ക്ലാസിലെ ഇക്കണോമിക്സ് പരീക്ഷ ചോദ്യപേപ്പർ ചോർന്നത് വിവാദമായിരുന്നു. ഈ പേപ്പർ പുനഃപരീക്ഷ നടത്തിയതിനു ശേഷമാണ് ഫലം പ്രസിദ്ധപ്പെടുത്തിയത്.

ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ (ചരിത്രം, ഭൂമിശാസ്ത്രം, സാന്പത്തിക ശാസ്ത്രം, മനഃശാസ്ത്രം) നൂറിൽ നൂറ് തികച്ച ചരിത്രവും ഇനി മേഘ്നയ്ക്കു സ്വന്തമായി.

ഗൗതംബുദ്ധ നഗറിലെ സ്റ്റെപ് ബൈ സ്റ്റെപ് സ്കൂളിലായിരുന്നു പഠനം. മാനവ് രചന സർവകലാശാലയിലെ പ്രഫസർ ഗൗതം ശ്രീവാസ്തവയും അല്പന ശ്രീവാസ്തവയുമാണ് മാതാപിതാക്കൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.