പ്രാദേശിക പാർട്ടികളുമായി ആന്ധ്രയിൽ സഖ്യമുണ്ടാക്കില്ലെന്ന് ഉമ്മൻ ചാണ്ടി
പ്രാദേശിക പാർട്ടികളുമായി ആന്ധ്രയിൽ സഖ്യമുണ്ടാക്കില്ലെന്ന് ഉമ്മൻ ചാണ്ടി
Thursday, June 14, 2018 12:22 AM IST
വിജയവാഡ: ആന്ധ്രയിൽ പ്രാദേശിക പാർട്ടികളുമായി സഖ്യമുണ്ടാക്കില്ലെന്നും കോൺഗ്രസിന്‍റെ ജനകീയാടിത്തറ വീണ്ടെടുക്കുകയാണു ലക്ഷ്യമെന്നു എ‍ഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി.

ആന്ധ്രയിലെ കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആന്ധ്രയിലെ എല്ലാ പ്രമുഖ കോൺഗ്രസ് നേതാക്കളും ഉമ്മൻ ചാണ്ടിക്കൊപ്പം വാർത്താസമ്മേളനത്തിനെത്തിയിരുന്നു. ആന്ധ്രയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി നിയമിതനായശേഷം ഉമ്മൻ ചാണ്ടിയുടെ ആദ്യ ആന്ധ്ര സന്ദർശനമായിരുന്നു ഇന്നലെത്തേത്.

ആന്ധ്രാ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിനെതിരേ ഉമ്മൻ ചാണ്ടി വിമർശനമുയർത്തി. നാലു വർഷം എൻഡിഎയുടെ ഭാഗമായി നിന്നിട്ട് സംസ്ഥാനത്തിനു പ്രത്യേക പദവി നേടിയെടുക്കാൻ നായിഡുവിനായില്ലെന്നും തന്‍റെ പരാജയം മറച്ചുവയ്ക്കാൻ നായിഡു പ്രതിഷേധ പരിപാടികൾ നടത്തുകയാണെന്നും ഉമ്മൻ‌ ചാണ്ടി കുറ്റപ്പെടുത്തി.


എപിസിസി പ്രസിഡന്‍റ് എൻ. രഘുവീർ റെഡ്ഡി, മുൻ കേന്ദ്രമന്ത്രിമാരായ എം.എം. പല്ലം രാജു, ജെ.ഡി. സീലം, കില്ലി കൃപറാണി, പനബക ലക്ഷ്മി, കോട്‌ല സൂര്യപ്രകാശ് റെഡ്ഡി, രാജ്യസഭാംഗം കെ.വി.പി. രാമചന്ദ്ര റാവു, എഐസിസി എസ്‌സി സെൽ ചെയർമാൻ കോപ്പുല രാജു എന്നിവർ ഉമ്മൻ ചാണ്ടിക്കൊപ്പം വാർത്താസമ്മേളനത്തിനെത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.