ഉമ്മൻ ചാണ്ടിക്കെതിരേ വീണ്ടും പി.ജെ. കുര്യൻ
ഉമ്മൻ ചാണ്ടിക്കെതിരേ  വീണ്ടും പി.ജെ. കുര്യൻ
Friday, June 15, 2018 1:21 AM IST
ന്യൂഡൽഹി: രാജ്യസഭാ സീറ്റു വിട്ടുകൊടുത്തു കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലേക്കു തിരിച്ചു കൊണ്ടുവന്ന വിഷയത്തിൽ കേരളത്തിൽ നിന്നുള്ള മൂന്നു നേതാക്കൾ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ തെറ്റിദ്ധരിപ്പിച്ചുവെന്നു പി.ജെ കുര്യൻ. വസ്തുതകളെല്ലാം തന്നെ വിശദീകരിച്ച് രാഹുൽ ഗാന്ധിക്കു കത്തു നൽകുമെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.

പരാതിയാണോ കോണ്‍ഗ്രസ് അധ്യക്ഷന് നൽകുന്നതെന്ന ചോദ്യത്തിന് പരാതി ആയിട്ടില്ലെന്നും മറിച്ച് വിവരങ്ങളെല്ലാമാണ് എഴുതി നൽകുന്നതെന്നും കുര്യൻ വിശദീകരിച്ചു. പാർട്ടി വേദികളിൽ ചർച്ച ചെയ്യാതെയാണ് കോണ്‍ഗ്രസിന് അർഹതപ്പെട്ട രാജ്യസഭാ സീറ്റ് കേരള കോൺഗ്രസ് എമ്മിന് വിട്ടുകൊടുത്തതെന്ന വിവരം രാഹുൽ ഗാന്ധിയെ ധരിപ്പിക്കും. കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കിനെയും വിവരങ്ങൾ ധരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡൽഹിയിൽ ഇന്നലെ മാധ്യമങ്ങളോടു സംസാരിക്കവേ ഉമ്മൻ ചാണ്ടിക്കെതിരേ രൂക്ഷ വിമർശനങ്ങളാണു പി.ജെ കുര്യൻ ഉന്നയിച്ചത്. ഉമ്മൻ ചാണ്ടിക്കു പാർട്ടിയെക്കാൾ വലുത് ഗ്രൂപ്പു തന്നെയാണ്. എതിർക്കുന്നവരെ ഏതു വിധേനയും വെട്ടിവീഴ്ത്തും. രാജ്യസഭാ സീറ്റ് വിട്ടു കൊടുത്തത് തന്നെയും പി.സി. ചാക്കോയേയും ലക്ഷ്യമിട്ടു തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

പരസ്യ പ്രസ്താവനകൾ നടത്തരുതെന്ന കെപിസിസി പ്രസിഡന്‍റിന്‍റെ നിർദേശത്തെ മാനിക്കുന്നു. എന്നാൽ, ഉമ്മൻ ചാണ്ടിയും അദ്ദേഹത്തിന്‍റെ അനുയായികളും തനിക്കു നേരെ പരസ്യമായി നടത്തിയ ആരോപണങ്ങൾക്കു പരസ്യമായി മറുപടി പറയാതെ നിർവാഹമില്ല. യുവ നേതാക്കളുടെ അധിക്ഷേപങ്ങളെത്തുടർന്ന് വൃദ്ധനായ തന്‍റെ ഉള്ളിലെ യുവത്വം ഉണർന്നിരിക്കുകയാണെന്നും കുര്യൻ പറഞ്ഞു.


ദുഃസൂചനയോടെയാണു തനിക്കു സഹായം ചെയ്തിട്ടുണ്ടെന്ന് ഉമ്മൻ ചാണ്ടി പരസ്യമായി പറഞ്ഞത്. പുറത്തു പറയാൻ കൊള്ളാത്ത വിധത്തിലുള്ള ഒരു സഹായവും ഉമ്മൻ ചാണ്ടിയിൽ നിന്നു സ്വീകരിച്ചിട്ടില്ല. എന്തു സഹായമാണ് ചെയ്തു തന്നിട്ടുള്ളതെന്നു ഉമ്മൻ ചാണ്ടി തന്നെ വ്യക്തമാക്കണം. യുവ എംഎൽഎമാർ തന്നെ അധിക്ഷേപിച്ചത് ഉമ്മൻ ചാണ്ടിയുടെ അറിവോടു കൂടിത്തന്നെയാണ്. മറിച്ചായിരുന്നെങ്കിൽ ഒരു തവണ പോലും ഫോണിൽ വിളിച്ചു തെറ്റു തിരുത്താൻ ഉമ്മൻ ചാണ്ടി തയാറായില്ല. അതേസമയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെ വിളിച്ചു ഖേദം പ്രകടിപ്പിച്ചിരുന്നു എന്നും പി.ജെ കുര്യൻ പറഞ്ഞു.

ഉമ്മൻ ചാണ്ടിയേക്കാൾ ജനകീയനായ നേതാവാണ് എ.കെ. ആന്‍റണി. താൻ അത്ര ജനകീയനൊന്നുമല്ല. പക്ഷേ, പാർട്ടി ഏല്പിച്ച എല്ലാ ഉത്തരവാദിത്തങ്ങളും കൃത്യമായി നിർവഹിച്ചിട്ടുണ്ട്. തന്നെ വൃദ്ധനെന്നും സ്ഥാനമോഹി എന്നും അധിക്ഷേപിച്ച യുവ എംഎൽഎ ചെങ്ങന്നൂർ സീറ്റ് എൽഡിഎഫിന് അടിയറ വച്ചു കൊടുത്തയാളാണ്. കെഎസ്‌യു യൂണിറ്റ് പ്രസിഡന്‍റ് എന്ന പദവിയിൽ നേരിട്ട് പാർട്ടി നേതൃത്വത്തിലേക്കാണ് അദ്ദേഹം എത്തിയത്. എന്നാൽ, താൻ പാർട്ടിയുടെ താഴേക്കിടയിൽ നിന്നു വിവിധ ഘട്ടങ്ങളിലായി ഉയർന്നു വന്നയാളാണെന്നും കുര്യൻ പറഞ്ഞു. മുസ്‌ലീംലീഗിനോട് ഒരു വിധത്തിലുളള എതിർപ്പുകളുമില്ല. എന്നാൽ, കോണ്‍ഗ്രസിന്‍റെ തീരുമാനങ്ങൾ കോണ്‍ഗ്രസ് തന്നെ എടുക്കുന്നതാണ് നല്ലതെന്നും കുര്യൻ പറഞ്ഞു.

കോണ്‍ഗ്രസിന് അർഹതപ്പെട്ട രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നൽകിയത് കോണ്‍ഗ്രസിന് വലിയ ദോഷം ചെയ്യുന്ന തെറ്റായ തീരുമാനമാണ്. ഈ നടപടി കേരളത്തിൽ വർഗീയ ധ്രുവീകരണത്തിന് വഴിയൊരുക്കും. ബിജെപി അതിന്‍റെ ഗുണഭോക്താവ് ആകുമെന്നും കുര്യൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.