ഇനിയൊരു ‘ഡോക ലാ’താങ്ങാനാവില്ല: ചൈനീസ് പ്രതിനിധി
ഇനിയൊരു ‘ഡോക ലാ’താങ്ങാനാവില്ല: ചൈനീസ് പ്രതിനിധി
Tuesday, June 19, 2018 1:01 AM IST
ന്യൂഡൽഹി: ഇനിയൊരു ഡോക ലാ സംഘർഷം ഇന്ത്യ-ചൈന ബന്ധത്തിനു താങ്ങാവുന്നതിനുമപ്പുറമാണെന്ന് ഇന്ത്യയുടെ ചൈനീസ് പ്രതിനിധി ലുവോ ഴാവോഹുയി. ചൈനീസ് എംബസി ന്യൂഡൽഹിയിൽ സംഘടിപ്പിച്ച ‘ഇന്ത്യ- ചൈനാ ബന്ധം വുഹാന് അപ്പുറത്തേക്ക്’ എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഷാംഗ്ഹായ് സഹകരണ സംഘടനയുടെ കീഴിൽ ഇന്ത്യയും ചൈനയും പാക്കിസ്ഥാനും ഉൾപ്പെടുന്ന ത്രികക്ഷി സഹകരണം സ്ഥാപിക്കണമെന്നും ലുവോ നിർദേശിച്ചു. ഇത് ഭാവിയിലെങ്കിലും സ്ഥാപിക്കാൻ കഴിഞ്ഞാൽ വളരെ ഫലപ്രദമായിരിക്കും. അയൽക്കാർ തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ സാധാരണമാണ്. എന്നാൽ അവ സഹകരണത്തിലൂടെ പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


കഴിഞ്ഞവർഷം ഡോക ലാ അതിർത്തിയിൽ ഇന്ത്യയുടെയും ചൈനയുടെയും പട്ടാളക്കാർ മൂന്നു മാസം മുഖാമുഖം തുടർന്നത് രാജ്യങ്ങൾക്കിടയിലെ ബന്ധം മോശമാക്കിയിരുന്നു. ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിംഗും ഇന്ത്യൻ പ്രധാനമന്ത്രി മോദിയുമായി അടുത്തിടെ വുഹാനിൽ നടത്തിയ ദ്വിദിന അനൗദ്യോഗിക ഉച്ചകോടി അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ച് ബന്ധം മെച്ചപ്പെടുത്താനുള്ള തീരുമാനങ്ങളെടുത്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.