രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനം ബിജെഡിക്കു നൽകാൻ സംയുക്ത പ്രതിപക്ഷനീക്കം
രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനം ബിജെഡിക്കു നൽകാൻ സംയുക്ത പ്രതിപക്ഷനീക്കം
Tuesday, June 19, 2018 1:01 AM IST
ന്യൂഡൽഹി: രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനം ബിജെഡിക്കു വിട്ടു നൽകാനൊരുങ്ങി പ്രതിപക്ഷം. പ്രതിപക്ഷം ഒറ്റക്കെട്ടായി ബിജെഡി അംഗത്തെ പിന്തുണച്ചാൽ ഉപാധ്യക്ഷ പദവി ലഭിക്കാനുള്ള സാധ്യത ഏറെയാണ്. നിലവിൽ കോണ്‍ഗ്രസിന് രാജ്യസഭയിൽ 51 അംഗങ്ങളുണ്ട്. ബിജെപി കഴിഞ്ഞാൽ സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയും കോണ്‍ഗ്രസാണ്. രാജ്യസഭയിലെ മറ്റു ഇതര കക്ഷികളും കോണ്‍ഗ്രസിനൊപ്പമാണു നിൽക്കുന്നതെങ്കിൽ ഐക്യ പ്രതിപക്ഷ നീക്കം സഭയിൽ ശക്തിപ്പെടും.

പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ഇക്കാര്യത്തിൽ ചർച്ച നടത്തി ധാരണയായിട്ടുണ്ടെന്നാണു വിവരം. ഇവരെയും കൂടി ചേർക്കുന്പോൾ പ്രതിപക്ഷത്തിന്‍റെ അംഗബലം 115 ആകും. ടിആർഎസ്, വൈഎസ്ആർ കോണ്‍ഗ്രസ്, ബിജു ജനതാ ദൾ എന്നിവർക്കായി 17 അംഗങ്ങളാണുള്ളത്. ആ നിലയ്ക്ക് ഉപാധ്യക്ഷ സ്ഥാനം വാഗ്ദാനം ചെയ്ത് ബിജെഡിയെ ഒപ്പം നിർത്താനാണ് വിശാല പ്രതിപക്ഷത്തിന്‍റെ നീക്കം.


ടിആർഎസും വൈഎസ്ആർ കോണ്‍ഗ്രസും പ്രത്യക്ഷത്തിൽ ബിജെപിയോട് അനുഭാവം പ്രകടിപ്പിച്ചു നിൽക്കുന്ന കക്ഷികളാണ്. എന്നാൽ, ടിഡിപി എൻഡിഎയുമായി അകന്നതോടെ വിശാല പ്രതിപക്ഷത്തിനുള്ള സാധ്യതകളും ഏറെയാണ്. എന്നാൽ, രാഹുൽ ഗാന്ധി നേതൃത്വം നൽകുന്ന വിശാല പ്രതിപക്ഷവുമായി സഹകരിക്കാനില്ലെന്ന് മമത ബാനർജി ഇതിനോടകം വ്യക്തമാക്കിക്കഴിഞ്ഞു. സിപിഎമ്മിനും ഇതേ അഭിപ്രായം ആണുള്ളത്. ആ നിലയ്ക്ക് പ്രതിപക്ഷ സഖ്യത്തിന്‍റെ സാധ്യതകളിൽ ഇനിയും അന്തിമ രേഖയായിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിലെത്തിയ മമത ബാനർജിയുമായി കോണ്‍ഗ്രസ് നേതാക്കൾ ചർച്ച നടത്തി. സോണിയ ഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറി അഹമ്മദ് പട്ടേൽ മമതയെ നേരിൽ കണ്ടു ചർച്ച നടത്തിയെന്നാണു വിവരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.