കാഷ്മീരിൽ ഇനി ബലത്തിന്‍റെ ഭാഷ
കാഷ്മീരിൽ ഇനി ബലത്തിന്‍റെ ഭാഷ
Wednesday, June 20, 2018 1:04 AM IST
ന്യൂഡൽഹി: ദേശീയത, ഭീകരവിരുദ്ധത: 2019 ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഈ വൈകാരിക വിഷയങ്ങൾ ചൂടാക്കി നിർത്തുക. ജമ്മു - കാഷ്മീരിലെ സഖ്യം അവസാനിപ്പിച്ചതിൽ ബിജെപിയുടെ ലക്ഷ്യമതാണ്.

വിഘടനവാദികളോടു ചർച്ച നടത്തണമെന്നാവശ്യപ്പെടുന്ന മെഹബൂബ മുഫ്തിയും പിഡിപിയും. വിഘടനവാദത്തോടു സന്ധി പാടില്ലെന്ന നിലപാടുള്ള ആർഎസ്എസും ബിജെപിയും. ചേർച്ചയില്ലാത്തതിനെ ചേർത്തു നിർത്തിയാണു മൂന്നു വർഷത്തിലേറെ ഭരിച്ചത്. അതിന്‍റെ വേർപിരിയൽ അനിവാര്യമായിരുന്നു.

ഇതൊരു കൈവിട്ട കളിയാണ്. ഇനി പിഡിപിയുടെ എതിർപ്പ് വകവയ്ക്കാതെ ജമ്മു-കാഷ്മീരിലെ വിഘടനവാദികളെ അടിച്ചമർത്താം. ഭീകരരെ താവളങ്ങളിൽ ചെന്നു നേരിടാം. സൈന്യത്തിനും അർധസൈനിക വിഭാഗങ്ങൾക്കും ധൈര്യമായി നടപടിയെടുക്കാം.

അതു ഭീകരതയ്ക്ക് അറുതി വരുത്തുമോ? അതോ കൂടുതൽ ഭീകരർ ഉണ്ടാകുമോ? ഭീകരർ തോൽക്കുന്നു എന്നു വന്നാൽ പാക്കിസ്ഥാൻ അതിർത്തിയിൽ കുതന്ത്രങ്ങൾ നടത്തുമോ? അതു കൂടുതൽ പ്രശ്നങ്ങളിലേക്കു നയിക്കുമോ? ഉത്തരം കിട്ടേണ്ട ചോദ്യങ്ങൾ അനവധിയാണ്.

ബലത്തിന്‍റെ ഭാഷ ഉപയോഗിച്ചു കാഷ്മീർ പ്രശ്നം പരിഹരിക്കണമെന്ന സംഘപരിവാർ നിലപാടാണ് ഇനി നടപ്പാകുക. അതിനുവേണ്ടി ഗവർണറെയും മാറ്റിയെന്നു വരും. എൻ.എൻ (നരീന്ദർ നാഥ്) വോഹ്റയ്ക്ക് 82 വയസായി എന്ന ന്യായം പറഞ്ഞാകും മാറ്റം. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും പ്രതിരോധ സെക്രട്ടറിയും പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന വോഹ്റ 2003 മുതൽ ‘08 വരെ കാഷ്മീർ ചർച്ചകൾക്കുള്ള പ്രത്യേക പ്രതിനിധി ആയിരുന്നു. പത്തു വർഷമായി ഗവർണർ പദവിയിൽ. മുൻ ഐഎഎസുകാരനായ ഇദ്ദേഹത്തെ പദ്മവിഭൂഷൺ നല്കി രാജ്യം ആദരിച്ചിട്ടുണ്ട്. ‌അമർനാഥ് തീർഥയാത്ര തീരും വരെ (മൂന്നുമാസം) ഗവർണറെ മാറ്റില്ലെന്നു ചിലർ കരുതുന്നു.


ജമ്മു കാഷ്മീരിൽ കരസേനയുടെ ജനറൽ ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് ആയിരുന്ന ലഫ്. ജന(റിട്ട.) സയ്ദ് അട്ടാ ഹസ്നൈൻ, ഇന്‍റലിജൻസ് ബ്യൂറോയുടെ മുൻ തലവനും കാഷ്മീരിലേക്കുള്ള പ്രത്യേക പ്രതിനിധിയുമായ ദിനേശ്വർ ശർമ, വിദേശ ചാരസംഘടനയായ റോ (റിസർച്ച് ആൻഡ് അനാലിസിസ് വിംഗ്)യുടെ മുൻ മേധാവി എ.എസ്. ദുലത് തുടങ്ങിയവരുടെ പേരുകൾ ഗവർണർ പദത്തിലേക്ക് ഉയർന്നു കേൾക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.