“എന്‍റെ പെരുമാറ്റം വേറെ, പോലീസിന്‍റെ ഇടി വേറെ”
“എന്‍റെ പെരുമാറ്റം വേറെ, പോലീസിന്‍റെ ഇടി വേറെ”
Sunday, June 24, 2018 12:55 AM IST
ന്യൂഡൽഹി: “എന്‍റെ പെരുമാറ്റത്തെക്കുറിച്ച് എന്നോടു പെരുമാറിയിട്ടുള്ളവരാണു പറയേണ്ടത്’’. മുഖ്യമന്ത്രി പിണറായി വിജയൻ തന്‍റെ പെരുമാറ്റത്തേക്കുറിച്ചുള്ള ചോദ്യത്തിന് നൽകിയ ഉത്തരമാണിത്. രണ്ടു വർഷത്തിനിടെ കേരളത്തിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട രണ്ടു വിഷയങ്ങളാണു മുഖ്യമന്ത്രിയുടെ പെരുമാറ്റവും പോലീസിന്‍റെ പ്രവർത്തന രീതിയും. ഇതേക്കുറിച്ച് എന്താണ് അഭിപ്രായം എന്നു ചോദിച്ചപ്പോഴാണ് തന്നോടു പെരുമാറിയിട്ടുള്ളവരാണ് അക്കാര്യത്തിൽ മറുപടി പറയേണ്ടതെന്നു മുഖ്യമന്ത്രി പറഞ്ഞത്.

പോലീസിന്‍റെ കാര്യത്തിൽ കേരള പോലീസിന് നൂറിൽ നൂറും നൽകാൻ പിണറായി ഒരുക്കമല്ല. ജനങ്ങളെ അടിമകളായി കാണുന്ന സാമ്രാജ്യത്വ സംസ്കാരത്തിന്‍റെ അവശേഷിപ്പുകൾ ഇപ്പോഴും പോലീസിലുണ്ടെന്നാണ് പിണറായി പറഞ്ഞത്. കേരള പോലീസ് ഇപ്പോഴും ഇടിയൻ പോലീസ് ആണോ എന്ന ചോദ്യത്തിനാണ് ഈ മറു പടി.

അറുപതിനായിരത്തോളം പേരുള്ളതാണു പോലീസ് സേന. ഇതിനു വ്യത്യസ്തമായ ഒരാൾ പ്രവർത്തിച്ചാൽ അതിന്‍റെ മൊത്തം കുറ്റം പോലീസ് സേനയ്ക്കു മേൽ വന്നു ചേരുന്നു. ഇങ്ങനെ സംഭവിക്കാൻ പാടില്ലാത്തതാണ്. ഇതിൽ സർക്കാർ എന്തു നടപടിയെടുക്കുന്നു എന്നതാണ് ശ്രദ്ധേയം. തെറ്റു സംഭവിച്ചു എന്നതുകൊണ്ട് പോലീസ് സേനയെ നിർവീര്യമാക്കുമെന്നു കരുതി നടപടിയെടുക്കാതിരിക്കില്ല. വരാപ്പുഴ സംഭവത്തിൽ ഉൾപ്പെടെ ഇത്തരം നടപടികൾ എടുത്തിട്ടുണ്ടെന്നും പിണറായി പറഞ്ഞു.



“കടക്ക് പുറത്ത്’’പ്രയോഗത്തിൽ നിന്ന് പുറത്ത് കടക്കാതെ

ന്യൂഡൽഹി: “കടക്ക് പുറത്ത് ’’ എന്ന തന്‍റെ രോഷത്തിന് നൽകാൻ വിശദീകരണങ്ങൾ ഒരുപാടുണ്ടെന്ന് പിണറായി വിജയൻ.

കേരളം എല്ലാം ശരിയായി മുന്നോട്ട് എന്നു ചിരിച്ചു കൊണ്ട് പറയുന്നതിനിടെയാണ് “കടക്ക് പുറത്ത് ’’ എന്ന പരാമർശത്തെക്കുറിച്ചുള്ള ചോദ്യം മാധ്യമ പ്രവർത്തകരുടെ ഇടയിൽ നിന്നും ഉയർന്നത്. ചിരി മായ്ച്ചുകളഞ്ഞ് ഗൗരവം അണിഞ്ഞ പിണറായി അതിൽ വിശദീകരിക്കാനൊക്കെയുണ്ട്. അതായത് വിളിക്കാത്തിടത്ത് പോകരുത്. വിളിച്ചിടത്തേ പോകാവൂ എന്നു പറഞ്ഞു കൊണ്ട് മുഖ്യമന്ത്രി പത്രസമ്മേളനം തന്നെ അവസാനിപ്പിച്ചു.

മുഖ്യമന്ത്രിയും ബിജെപി നേതാക്കളുമായി തിരുവനന്തപുരത്തു നടന്ന സമാധാന ചർച്ചയിൽ ചർച്ച നടക്കുന്ന ഹാളിൽ നിന്ന് ഇറങ്ങിപ്പോകാൻ ആക്രോശിച്ചു കൊണ്ടാണ് പിണറായി വിജയൻ കടക്ക് പുറത്ത് എന്ന് പറഞ്ഞത്. മുറിയിൽ മാധ്യമ പ്രവർത്തകരെ കടത്തിവിട്ട മാനേജരോടും മുഖ്യമന്ത്രി കയർത്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.