മേജറുടെ ഭാര്യയെ കഴുത്തറത്തു കൊലപ്പെടുത്തി, മറ്റൊരു മേജർ അറസ്റ്റിൽ
മേജറുടെ ഭാര്യയെ കഴുത്തറത്തു കൊലപ്പെടുത്തി, മറ്റൊരു മേജർ അറസ്റ്റിൽ
Monday, June 25, 2018 12:51 AM IST
ന്യൂഡൽഹി: കരസേനാ മേജറുടെ ഭാര്യയെ കഴുത്തറത്തു കൊലപ്പെടുത്തിയ സംഭവത്തിൽ മറ്റൊരു മേജർ അറസ്റ്റിൽ. സംഭവത്തിൽ ഒളിവിൽ പോയ മേജർ നിഖിൽ റായി ഹണ്ടയെ ഉത്തർപ്രദേശിലെ മീററ്റിൽ നിന്നാണ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്.

മേജർ അമിത് ദ്വിവേദിയുടെ ഭാര്യ ഷെലജ ദ്വിവേദിയെ ഡൽഹിയിലെ കന്‍റോണ്‍മെന്‍റ് മെട്രോ സ്റ്റേഷനു സമീപത്തു നിന്നു ശനിയാഴ്ച കഴുത്തറുത്ത നിലയിൽ കണ്ടെ ത്തിയിരുന്നു. അപകട മരണമാണെന്നു വരുത്തിത്തീർക്കാൻ ഷൈലജയുടെ മുഖത്തിനു മുകളിലൂടെ നിഖിൽ ഹണ്ട കാർ കയറ്റിയെന്നും പോലീസ് പറയുന്നു. തലയിൽ മർദനമേറ്റ് ക്ഷതമുണ്ടായിട്ടുണ്ടെ ന്നും ഡോക്ടർമാർ പോലീസിനെ അറിയിച്ചിട്ടുണ്ട്.

ഫിസിയോതെറാപ്പിക്കായി സൈനിക ആശുപത്രിയിലേക്കു പോയ ഷൈലജയെ (35) കാണാനില്ലെന്നു ഭർത്താവ് അമിത് ദ്വിവേദി പരാതി നൽകിയതോടെയാണ് അന്വേഷണം തുടങ്ങി യത്. ഭർത്താവിന്‍റെ ഒൗദ്യോഗിക വാഹനത്തിലാണ് ഇവർ ആശുപത്രിയിലെത്തിയത്. മടക്കിക്കൊണ്ടുവരാൻ ഡ്രൈവർ എത്തിയപ്പോൾ ഷൈലജ ആശുപത്രിയിൽ എത്തിയിരുന്നില്ലെന്ന് അധികൃതർ അറിയിച്ചു. ഇതോ ടെ യാണ് ഭർത്താവ് പരാതി നൽകിയത്. ഷൈലജ നിഖിൽ ഹണ്ടെ യുടെ കാറിൽക്കയറി പോയെന്നു ദൃക്സാക്ഷികൾ മൊഴി നൽകുകയും ഉച്ചയ്ക്ക് കന്‍റോണ്‍മെന്‍റ് മേഖലയിൽ ബ്രാർ സ്ക്വയറിൽ നിന്നു മൃതദേഹം കണ്ടെ ത്തുകയുമായിരുന്നു.


നാഗാലാൻഡിലെ ദിമാപൂരിൽ അമിത് ദ്വിവേദിക്കൊപ്പം ജോലി ചെയ്തിരുന്നയാളാണ് മേജർ നിഖിൽ ഹണ്ട. മോഷണ ശ്രമമോ ലൈംഗികാതിക്രമമോ അല്ല, വ്യക്തിപരമായ പ്രശ്നങ്ങളാണ് കൊലപാതകത്തിനു കാരണമെന്നു പോലീസ് പറയുന്നു. ദിമാപൂരിൽ നിന്നു ഡൽഹിയിലേക്കു സ്ഥലംമാറിയെത്തിയ ഷൈലജയെ കാണാനാണ് നിഖിൽ ഹണ്ട ഡൽഹിയിലെത്തിയതെന്നാണ് പോലീസിന്‍റെ നിഗമനം. കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിലും വാഹനം ശരീരത്തു കൂടി കയറിയിറങ്ങിയ നിലയിലുമാണ് മൃതദേഹം കണ്ടെ ത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.