മേജറുടെ ഭാര്യയെ കൊന്നത് വിവാഹാഭ്യർഥന നിരസിച്ചതിന്
മേജറുടെ ഭാര്യയെ കൊന്നത് വിവാഹാഭ്യർഥന നിരസിച്ചതിന്
Tuesday, June 26, 2018 12:39 AM IST
ന്യൂഡൽഹി: സഹപ്രവർത്തകനായ മേജർ അമിത് ദ്വിവേദിയുടെ ഭാര്യ, തന്‍റെ വിവാഹാഭ്യർഥന നിരസിച്ചതാണ് അവരെ വധിക്കാൻ കാരണമായതെന്നു അറസ്റ്റിലായ മേജർ നിഖിൽ ഹണ്ട മൊഴി നൽകിയതായി പോലീസ്. ഹണ്ടയുടെ വിവാഹാഭ്യർഥന ഷൈൽസ ദ്വിവേദി തള്ളിയതാണ് കൊലപാതകത്തിനു ഇടയാക്കിയതെന്നും ഇക്കാര്യം വ്യക്തമാക്കുന്ന എസ്എംഎസുകളും ഫോണ്‍ സന്ദേശങ്ങളും കണ്ടെ ത്തിയതായും ഡൽഹി പോലീസ് പറഞ്ഞു.

മീററ്റിൽനിന്നു ഡൽഹിയിലെത്തിച്ച മേജർ നിഖിൽ ഹണ്ടെ യെ പോലീസ് കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ നാലു ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു.

മേജർ ദ്വിവേദി നാഗാലാൻഡിലെ ദിമാപൂരിൽ ജോലി ചെയ്യുന്പോഴാണ് ഹണ്ട ഷൈൽസയുമായി പരിചയത്തിലാകുന്നത്. അമിത് ഡൽഹിയിലേക്കു സ്ഥലം മാറി പോന്നതിനു ശേഷവും ഇരുവരും തമ്മിലുള്ള ബന്ധം തുടർന്നു. ഇരുവരും ഫോണിൽ നിരന്തരം സംസാരിക്കാറുണ്ടായിരുന്നു, സൗഹൃദത്തിനുപരിയായുള്ള ബന്ധത്തിൽ അമിത് ഭാര്യയെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു. അതിനിടെയാണ് ഷൈൽസയെ കാണാൻ നിഖിൽ ഡൽഹിയിലെത്തിയത്.

ഫിസിയോതെറാപ്പിക്കെന്നു പറഞ്ഞ് വീട്ടിൽ നിന്ന് ആശുപത്രിയിലെത്തിയ ഷൈൽസ, ഹണ്ടയ്ക്കൊപ്പം കാറിൽക്കയറി പോകുന്നതിനു ദൃക്സാക്ഷികൾ ഉണ്ട്്. ആ യാത്രയ്ക്കിടയിൽ, തന്നെ വിവാഹം കഴിക്കണമെന്നു ഹണ്ടആവശ്യപ്പെട്ടിട്ടുണ്ടാകാമെന്നും അതു നിരസിച്ചതിൽ പ്രകോപിതനായ ഹണ്ട കൈയിൽ കരുതിയ കത്തി ഉപയോഗിച്ച് കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നെന്നും പോലീസ് പറയുന്നു. കഴുത്തിൽ മുറിവേൽപിച്ചതിനു ശേഷം ഷൈൽസയെ റോഡിലേക്കു തള്ളിയിട്ട് ശരീരത്തിലൂടെ കാർ കയറ്റിയിറക്കുകയും ചെയ്തു.

ഷൈൽസ സൈനിക ആശുപത്രിയിൽ നിന്നു കാറിൽ കയറി പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും പോലീസ് കണ്ടെ ത്തിയിട്ടുണ്ട്. ഇരുവരുടെ ഫോണ്‍ റിക്കാർഡുകളും പരിശോധിച്ചു വരികയാണ്.

വിദേശത്തേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയതെന്നും പോലീസ് പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.