വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും
Tuesday, July 17, 2018 12:33 AM IST
ന്യൂഡൽഹി: വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതികളായ ഓർത്തഡോക്സ് വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്നു പരിഗണിക്കും. ഹർജികൾ ഇന്നലെ തന്നെ പരിഗണിക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളി. ഒന്നാം പ്രതി ഫാ. ഏബ്രഹാം വർഗീസ്, നാലാം പ്രതി ഫാ, ജെയ്സ് കെ. ജോർജ് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷകളാണ് കോടതിയുടെ പരിഗണനയിലുള്ളത്.


അറസ്റ്റ്ചെയ്യാൻ സാധ്യതയുണ്ടെന്നും അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്നും വൈദികർ ആവശ്യപ്പെട്ടു.യുവതിയുടെ വാദങ്ങൾ മുഖവിലയ്ക്കെടുത്താൽപ്പോലും മാനഭംഗക്കുറ്റം നിലനിൽക്കില്ല. 1998 മുതലുള്ള സംഭവങ്ങളാണ് കേസിന് ആസ്പദമായി പറയുന്നത്. എന്നാൽ അന്നൊന്നും പരാതിക്കാരി മാനഭംഗം ആരോപിച്ചിട്ടില്ലെന്നും മുൻകൂർ ജാമ്യാപേക്ഷകളിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.