സ്വാമി അഗ്നിവേശിനെ ബിജെപി പ്രവർത്തകർ റോഡിലിട്ടു മർദിച്ചു
സ്വാമി അഗ്നിവേശിനെ ബിജെപി പ്രവർത്തകർ 
റോഡിലിട്ടു മർദിച്ചു
Wednesday, July 18, 2018 1:03 AM IST
പകുർ(ജാർഖണ്ഡ്): പ്രമുഖ സാമൂഹിക പ്രവർത്തകൻ സ്വാമി അഗ്നിവേശി(79)നെ ബിജെപി പ്രവർത്തകർ റോഡിലിട്ട് മർദിച്ചു. ജാർഖണ്ഡിലെ പാക്കുറിലായിരുന്നു സംഭവം. ഹിന്ദുക്കൾക്കെതിരേ സംസാരിക്കുന്നുവെന്നാരോപിച്ച് തന്നെ മർദിക്കുകയായിരുന്നുവെന്നു സ്വാമി അഗ്നിവേശ് പറഞ്ഞു. കരിങ്കൊടിയുമായി എത്തിയ ബിജെപി പ്രവർത്തകർ സ്വാമി അഗ്നിവേശിനെ മർദിച്ച് റോഡിൽ തള്ളിയിട്ടു. റോഡിലിട്ടും മർദനം തുടർന്നു. സ്വാമി അഗ്നിവേശിനെ പകുർ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ജാർഖണ്ഡ് മുഖ്യമന്ത്രി രഘുബർ ദാസ് ഉത്തരവിട്ടു.

പകുറിൽ വാർത്താസമ്മേളനം കഴിഞ്ഞ് പുറത്തിറങ്ങവെയായിരുന്നു സ്വാമി അഗ്നിവേശ് അക്രമണത്തിനിരയായത്. ആദിവാസികളുടെ ഇറക്കിവിട്ട് അവരുടെ ഭൂമി സംസ്ഥാനസർക്കാർ കോർപറേറ്റുകൾക്കു നല്കുകയാണെന്ന് അഗ്നിവേശ് വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. ഇന്ത്യയിൽ ജീവിക്കണമെങ്കിൽ വന്ദേമാതം ആലപിക്കണമെന്ന് മർദനശേഷം അക്രമികൾ ഉച്ചത്തിൽ വിളിച്ചുപറയുന്നുണ്ടായിരുന്നു. ഇദ്ദേഹത്തെ മർദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. ടിവി ചാനലുകളും ഇതു സംപ്രേഷണം ചെയ്തു. ഹിന്ദുത്വ ശക്തികൾക്കെതിരേ എന്നും ശക്തമായ നിലപാട് സ്വീകരിക്കുന്നയാളാണു സ്വാമി അഗ്നിവേശ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.