മഴക്കെടുതി: ആഭ്യന്തര സഹമന്ത്രി കേരളത്തിലെത്തുമെന്ന് അൽഫോൻസ് കണ്ണന്താനം
മഴക്കെടുതി: ആഭ്യന്തര സഹമന്ത്രി കേരളത്തിലെത്തുമെന്ന് അൽഫോൻസ് കണ്ണന്താനം
Friday, July 20, 2018 1:03 AM IST
ന്യൂഡൽഹി: വെള്ളപ്പൊക്ക കെടുതികൾ നേരിട്ടു വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജുജു ഉടൻ കേരളം സന്ദർശിക്കുമെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. റബർ കർമസമിതിയുടെ റിപ്പോർട്ടിൽ എത്രയും വേഗം റബർ നയം പ്രഖ്യാപിക്കണമെന്നും റബറിന് 200 രൂപയ്ക്കു മുകളിൽ താങ്ങുവിലയും ഇറക്കുമതിച്ചുങ്കവും ചുമത്തണമെന്നും വാണിജ്യമന്ത്രിയോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

പശ്ചിമഘട്ടത്തിലെ 92 വില്ലേജുകളിലെ 8652 ചതുരശ്ര കിലോമീറ്റർ പ്രദേശം മാത്രം പരിസ്ഥിതിലോലമാക്കിയുള്ള കേരള സർക്കാരിന്‍റെ റിപ്പോർട്ട് അംഗീകരിച്ച് അന്തിമവിജ്ഞാപനം നടത്തണമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഹർഷവർധനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കസ്തൂരിരംഗൻ റിപ്പോർട്ടനുസരിച്ച് 9993.7 ചതുരശ്ര കിലോമീറ്റർ പ്രദേശമായിരുന്നു പരിസ്ഥിതിലോലമായി നിജപ്പെടുത്തിയിരുന്നത്.

കോഴിക്കോട് വിമാനത്താവളത്തിൽ വലിയ സി ക്ലാസ് വിമാനങ്ങൾ അടുത്ത മാസം മുതൽ ഇറങ്ങുമെന്ന് മന്ത്രി കണ്ണന്താനം പറഞ്ഞു. ഇതിനായുള്ള അനുമതി ഈ മാസം 31നു മുന്പ് നൽകണമെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലിനോട് നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. മൈസൂർ- കൊച്ചുവേളി എക്സ്പ്രസ് ഉടനെ സർവീസ് തുടങ്ങുമെന്ന് റെയിൽ മന്ത്രാലയം ഉറപ്പുനൽകി. ദിവസേനയുള്ള സർവീസ് വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.


ശബരി റെയിൽ പാതയും പാലക്കാട് റെയിൽ കോച്ച് ഫാക്ടറിയും കേന്ദ്ര പദ്ധതികളായി റെയിൽവേതന്നെ പൂർത്തിയാക്കണമെന്നു റെയിൽവേ മന്ത്രി പീയൂഷ് ഗോയലിനെ കണ്ട് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. റെയിൽവേ നേരിട്ടോ, സ്വകാര്യ കന്പനികളുമായി ചേർന്നുള്ള സംയുക്ത പദ്ധതിയായോ പദ്ധതികൾ പൂർത്തിയാക്കണം. ആലപ്പുഴ വഴിയുള്ള റെയിൽപാത ഇരട്ടിപ്പിക്കൽ എത്രയും വേഗം റെയിൽവേ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

റബറിന് ഉത്പാദനച്ചെലവിനേക്കാൾ 50 ശതമാനം കൂടി കൂട്ടി താങ്ങുവിലയും ഇറക്കുമതിച്ചുങ്കവും പ്രഖ്യാപിക്കണം. റബറിന് 169 രൂപ ഉത്പാദന ചെലവു വരുമെന്ന് റബർ ബോർഡ് കണക്ക് പറയുന്നു. ഇതോടൊപ്പം 50 ശതമാനം കർഷകന്‍റെ ലാഭംകൂടി ചേർത്തുള്ള തുകയാകണം താങ്ങുവില. ഇതേ തുകതന്നെ ഇറക്കുമതിച്ചുങ്കവും ഏർപ്പെടുത്തണം. വിദേശ കരാറുകൾ തടസമാണെന്ന വാദം ശരിയല്ല. കുരുമുളകിന്‍റെ കാര്യത്തിൽ ഉയർന്ന നിരക്കിൽ ഇറക്കുമതിത്തീരുവ ഏർപ്പെടുത്തിയിട്ടുണ്ടെന്നും കണ്ണന്താനം വിശദീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.