ന്യൂഡൽഹി: കേരളത്തിനും കേരള പോലീസിനും അഭിമാനത്തിന്റെ നിരവധി മുഹൂർത്തങ്ങൾ സമ്മാനിച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് സംവിധാനം ഇനി മുതൽ എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം ഇന്നലെ ഹരിയാനയിലെ ഗുഡ്ഗാവിൽ താവൂ ദേവിലാൽ സ്റ്റേഡിയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് നിർവഹിച്ചു. കേരളത്തെ പ്രതിനിധീകരിച്ചു സംസ്ഥാനത്ത് എസ്പിസി നടപ്പാക്കുന്നതിനു ചുക്കാൻ പിടിച്ച ഐജി പി. വിജയന്റെ നേതൃത്വത്തിൽ 20 കേഡറ്റുകളും ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഗതാഗത നിയന്ത്രണം ഉൾപ്പെടെ ജീവിതത്തിന്റെ പ്രധാനരംഗങ്ങളിൽ സഹായഹസ്തങ്ങളാകാൻ എസ്പിസിക്കു കഴിഞ്ഞതോടെയാണു ദേശീയ ശ്രദ്ധയാകർഷിച്ചത്. കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവഡേക്കർ, റാവു ഇന്ദർജിത് സിംഗ്, ഹൻസ്രാജ് ഗംഗാറാം അഹിർ, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ, ഹരിയാന പൊതുമരാമത്തു വകുപ്പു മന്ത്രി റാവു നർബിർ സിംഗ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഇതോടെ പരിപാടിക്കു കൂടുതൽ കേന്ദ്രസഹായം ലഭിക്കുമെന്നാണു പ്രതീക്ഷയെന്ന് ഐജി വിജയൻ പറഞ്ഞു. കേരളത്തിൽനിന്ന് എസ്പി വി.യു. കുര്യാക്കോസ്, എസ് ഐ ആർ. അജിത്കുമാർ, എഎസ് ഐ സുരേഷ്ബാബു, സിപിഒ ഷിബു കെ., ബിന്ദു ഭാസ്കർ(അധ്യാപകർ), എം. രമ്യ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വിവിധ സ്കൂളുകളിൽ നിന്നുള്ളവരാണ് സംഘത്തിലുണ്ടായിരുന്നത്. മഞ്ജുമ യുഎം, ഗായത്രി എഎം, അപ്സന എസ്., അർച്ചിത ഗോപാൽ എ., കസ്തൂരി ആർ, ലക്ഷ്മി കെ.യു., ജയലക്ഷ്മി ഡി., അപർണ ബാബു, അനുശ്രീ എം.എസ്., ശ്രേയ ആർ.എസ്., അജയ് വി.എം., ദേവാനന്ദ് എ.എസ്., അഖിൽ പി.എം., സുബീഷ് ക.എസ്., അരുണ്കുമാർ യു., അഭിമന്യു എ.എസ്., കണ്ണൻ പി.ആർ., ഹരിഗോവിന്ദ് ബി.എസ്., ജയസൂര്യ എസ്., വിവേക് വി. എന്നിവരാണു സംഘത്തിലുണ്ടായിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.