ജലന്ധറിൽ ചോദ്യം ചെയ്തതു നാലുപേരെ
Monday, August 13, 2018 12:52 AM IST
ന്യൂഡൽഹി: കേരള പോലീസിന് വേണ്ട എല്ലാ സഹായങ്ങളും ജലന്ധർ പോലീസ് ചെയ്തു കൊടുത്തതായി ജലന്ധർ ഡിസിപി ഗുർമീത് സിംഗ്. രണ്ട് ദിവസമായി കേരള പോലീസ് ജലന്ധറിലുണ്ട്. സഹായം ആവശ്യപ്പെട്ടതിനുപിന്നാലെ പ്രത്യേക ടീമിനെ വിട്ടു കൊടുത്തിട്ടുണ്ട്. ഇതിനോടകം നാലു പേരെ കേരള പോലീസ് നാലു മണിക്കൂറോളം ചോദ്യം ചെയ്തു കഴിഞ്ഞു.

ഇന്നോ നാളെയോ ബിഷപ്പിനെയും ചോദ്യം ചെയ്തേക്കും. ആരോപണങ്ങളിൽ താൻ നിരപരാധിയാണെന്നു ജലന്ധർ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ പറഞ്ഞുവെന്ന് ഗുർമീത് സിംഗ് പറഞ്ഞു. ചോദ്യം ചെയ്യലിനായി അമൃത്‌സറിലേക്കു പോകുമോ എന്ന ചോദ്യത്തിന് അവിടെ നിന്നുള്ളവരെ ജലന്ധറിലേക്കു വരുത്താൻ ശ്രമിക്കുകയാണെന്നാണ് ഗുർമീത് സിംഗ് പറഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.