അള്‍ജീരിയ: മരണം 80 കവിഞ്ഞു
Tuesday, January 22, 2013 11:26 PM IST
ദുബായ്: അള്‍ജീരിയയിലെ പ്രകൃതിവാതക പ്ളാന്റില്‍ ഇസ്ലാമിസ്റു തീവ്രവാദികള്‍ ബന്ദികളാക്കിയവരെ മോചിപ്പിക്കാന്‍ നടത്തിയ സൈനിക ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 80ല്‍ അധികമായി.

പശ്ചിമാഫ്രിക്കന്‍ രാജ്യമായ മാലിയിലെ ഇടപെടല്‍ അവസാനിപ്പിച്ചില്ലെങ്കില്‍ പാശ്ചാത്യര്‍ക്കു നേരേ കൂടുതല്‍ ആക്രമണം നടത്തുമെന്ന് അള്‍ജീരിയയിലെ ബന്ദി നാടകത്തിന് നേതൃത്വം നല്‍കിയ മുലാത്തമീന്‍ ബ്രിഗേഡ് എന്ന തീവ്രവാദ സംഘടന മുന്നറിയിപ്പു നല്‍കി. അല്‍ക്വയ്ദയുമായി ബന്ധമുള്ളതാണ് ഈ സംഘടന. ബന്ദികളെ മോചിപ്പിക്കാന്‍ ശനിയാഴ്ചയാണ് അള്‍ജീരിയന്‍ സൈന്യം ആക്രമണം നടത്തിയത്. 32 ഭീകരരെ സൈന്യം വധിച്ചു.

ആക്രമണത്തിനിടയില്‍ 37 ബന്ദികളും കൊല്ലപ്പെട്ടെന്ന് അള്‍ജീരിയന്‍ പ്രധാനമന്ത്രി അബ്ദല്‍ മാലേക് സെല്ലാല്‍ അള്‍ജിയേഴ്സില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്െടടുത്തെന്നും മരണസംഖ്യ 80ല്‍ അധികമാണെന്നും മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറഞ്ഞു. 107 വിദേശികളെയും 685 അള്‍ജീരിയക്കാരെയും സൈ ന്യം മോചിപ്പിച്ചു. കുറേ ബന്ദികള്‍ ഓടി രക്ഷപ്പെട്ടു. ഈജിപ്ത്, കാനഡ, മാലി, നൈജര്‍, മൌറിത്താനിയ, ടുണീഷ്യ എന്നിവിടങ്ങളില്‍നിന്നുള്ള ഭീകരരാണ് പ്രകൃതിവാതക പ്ളാന്റിലെ ജീവനക്കാരെ ബന്ദികളാക്കുന്നതിനു നേതൃത്വം നല്‍കിയതെന്ന് പ്രധാനമന്ത്രി സെല്ലാല്‍ അറിയിച്ചു.


മൂന്നു റാഞ്ചികളെ സൈന്യം പിടികൂടി. കൊല്ലപ്പെട്ട ബന്ദികളില്‍ ആറു ഫിലിപ്പീന്‍സുകാരും മൂന്നു ബ്രിട്ടീഷുകാരും ഒരു അമേരിക്കക്കാരനും ഒരു ഫ്രഞ്ചുകാരനും ഉള്‍പ്പെടുന്നു. കനേഡിയന്‍ റാഞ്ചിയെപ്പറ്റി വിശദ വിവരങ്ങള്‍ നല്‍കണമെന്ന് കാനഡ അള്‍ജീരിയയോട് അഭ്യര്‍ഥിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.