തുര്‍ക്കിയിലെ അമേരിക്കന്‍ എംബസിയില്‍ ഭീകരാക്രമണം
തുര്‍ക്കിയിലെ അമേരിക്കന്‍ എംബസിയില്‍ ഭീകരാക്രമണം
Saturday, February 2, 2013 11:04 PM IST
അങ്കാറ: തുര്‍ക്കിയിലെ യുഎസ് എംബസിയുടെ നേര്‍ക്ക് ചാവേര്‍ ഭടന്‍ ഇന്നലെ നടത്തിയ ആക്രമണത്തില്‍ ഒരു ഗാര്‍ഡ് കൊല്ലപ്പെടുകയും ഏതാനും പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ചാവേറും കൊല്ലപ്പെട്ടു. ഇത് ഭീകരാക്രമണമാണെന്നു യുഎസും തുര്‍ക്കിയും പറഞ്ഞു.

അങ്കാറയിലെ യുഎസ് എംബസിയുടെ ഗേറ്റില്‍ കാവല്‍നിന്നിരുന്ന തുര്‍ക്കിക്കാരനായ ഗാര്‍ഡാണു കൊല്ലപ്പെട്ടതെന്ന് യുഎസ് സ്ഥാനപതി ഫ്രാന്‍സീസ് റിക്കാര്‍ഡോണ്‍ അറിയിച്ചു. ഒരു തുര്‍ക്കി വനിതയ്ക്കു പരിക്കേറ്റതായി തുര്‍ക്കി അധികൃതര്‍ പറഞ്ഞു. വീസ അപേക്ഷാ വിഭാഗത്തില്‍ എത്തിയതായിരുന്നു ഇവര്‍.

എംബസിക്കു സമീപമുള്ള കെട്ടിടങ്ങള്‍ക്കും സ്ഫോടനത്തില്‍ നാശമുണ്ടായി.എംബസിയിലെ വീസാ വിഭാഗത്തിലേക്ക് പോകുന്നതിനുള്ള ഗേറ്റിനു സമീപമായിരുന്നു സ്ഫോടനമെന്ന് എന്‍ടിവി ടെലിവിഷന്‍ റിപ്പോര്‍ട്ടു ചെയ്തു. വീസയ്ക്കായി നിരവധി പേര്‍ കാത്തുനില്‍ക്കുന്ന സ്ഥലമാണിത്.


തുര്‍ക്കിയിലുള്ള യുഎസ് പൌരന്മാര്‍ ജാഗ്രത പാലിക്കണമെന്ന് സ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ് നിര്‍ദേശിച്ചു.സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. നിരോധിത റവല്യൂഷണറി പീപ്പിള്‍സ് ലിബറേഷന്‍ പാര്‍ട്ടി ഫ്രണ്ടിലെ അംഗമാണ് അക്രമിയെന്നു കരുതുന്നതായി തുര്‍ക്കി ആഭ്യന്തരമന്ത്രി മുവമ്മര്‍ ഗുള്ളര്‍ അറിയിച്ചു. ഭീകരരെ നേരിടാന്‍ ആഗോളതലത്തില്‍ ശ്രമം ഉണ്ടാവണമെന്നു പ്രധാനമന്ത്രി എര്‍ദോഗന്‍ ടിവി പ്രസംഗത്തില്‍ നിര്‍ദേശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.