മലേഷ്യന്‍ വിമാനം: തെരച്ചിലിനു ഭീമന്‍ തുക വേണ്ടിവരും
Friday, April 18, 2014 10:45 PM IST
പെര്‍ത്ത്: കാണാതായ മലേഷ്യന്‍ യാത്രാവിമാനത്തിനായി ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ അടിത്തട്ടില്‍ നടത്തുന്ന തെരച്ചിലിനു ഭീമന്‍ തുക വേണ്ടിവരുമെന്ന് ഓസ്ട്രേലിയയും മലേഷ്യയും വ്യക്തമാക്കി.

അമേരിക്കയുടെ ആളില്ലാ അന്തര്‍വാഹിനി ഉപയോഗിച്ചു നടത്തുന്ന തെരച്ചിലില്‍ ഉടനെങ്ങും വിമാനാവശിഷ്ടങ്ങള്‍ കണ്െടത്താനാകുമെന്ന് തെരച്ചില്‍ സംഘത്തിനു പ്രതീക്ഷയില്ല. മറ്റു മാര്‍ഗങ്ങളുപയോഗിച്ചു തെരച്ചില്‍ നടത്താന്‍ സ്വകാര്യകമ്പനികള്‍ക്കു കരാര്‍ നല്കുന്നതു പരിഗണനയിലുണ്െടന്നും ഇതിനു കുറഞ്ഞത് 234 ദശലക്ഷം ഡോളറെങ്കിലും ചെലവാകുമെന്നും ഓസ്ട്രേലിയന്‍ ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു.


നാലര കിലോമീറ്റര്‍ ആഴത്തിലാണു തെരച്ചില്‍ നടത്തേണ്ടതെന്നും ഒരു പട്ടാളത്തിനും ഇതിനു തക്ക ശേഷിയില്ലെന്നും മലേഷ്യന്‍ ഗതാഗത മന്ത്രി ഹിഷാമുദ്ദീന്‍ പറഞ്ഞു. തെരച്ചിലിനു കരാറുകാരെ പരിഗണിക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിമാനത്തിന്റെ ബ്ളാക്ബോക്സിലേതെന്നു കരുതുന്ന സിഗ്നലുകള്‍ ലഭിച്ച മേഖലയിലാണു തെരച്ചില്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. ബ്ളാക്ബോക്സിന്റെ സ്ഥാനം കൃത്യമായി നിര്‍ണയിക്കുന്നതിനു മുമ്പ് സിഗ്നലുകള്‍ നിലച്ചതിനാല്‍ തെരച്ചില്‍ ഏറെനാള്‍ നീണ്േടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.