മാര്‍ക്കേസിന്റെ മരണത്തില്‍ ലോകം വിലപിക്കുന്നു
മാര്‍ക്കേസിന്റെ മരണത്തില്‍ ലോകം വിലപിക്കുന്നു
Sunday, April 20, 2014 11:40 PM IST
മെക്സിക്കോസിറ്റി: കഥപറച്ചിലിന്റെ മാന്ത്രികതയാല്‍ അനുവാചകരെ ഞെട്ടിച്ച ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്കേസ് (87) ഇനി ദീപ്തമായ ഓര്‍മ. ശ്വാസകോശ അണുബാധയെത്തുടര്‍ന്നു വെള്ളിയാഴ്ച പുലര്‍ച്ചെ 1.30ഓടെയാണ് അന്ത്യം. ശ്വാസകോശത്തിലെ അര്‍ബുദത്തെത്തുടര്‍ന്ന് 13 വര്‍ഷമായി ചികിത്സയിലായിരുന്ന മാര്‍ക്കേസ് രണ്ടു വര്‍ഷമായി മറവിരോഗത്തിന്റെ യും പിടിയിലായിരുന്നു. മരണസമയത്ത് ഭാര്യ മെഴ്സിഡിസും മക്കളായ ഗൊണ്‍സാലോയും റോഡ്രിഗോയും അടുത്തുണ്ടായിരുന്നു. സംസ്കാരം നടത്തി.

ലാറ്റിനമേരിക്കന്‍ ജീവിതത്തിന്റെ കറുപ്പും വെളുപ്പും യാഥാര്‍ഥ്യവും മിഥ്യയുമെല്ലാം കൂട്ടിക്കലര്‍ത്തി മാജിക്കല്‍ റിയലിസം എന്ന പുത്തന്‍ ആഖ്യാനശൈലി രൂപപ്പെടുത്തിയ എഴുത്തുകാരനായിരുന്നു അദ്ദേഹം. 1967 ല്‍ പുറത്തിറങ്ങിയ വണ്‍ ഹണ്‍ഡ്ര് ഇയേഴ്സ് ഓഫ് സോളിറ്റ്യൂഡ് (ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍) എന്ന നോവല്‍കൊണ്ടു പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ മാര്‍ക്കേസ് നീണ്ട അറുപതു വര്‍ഷക്കാലം ലാറ്റിനമേരിക്കന്‍ ഏഴുത്തില്‍ നിറഞ്ഞുനിന്നു.


1927 മാര്‍ച്ച് ആറിനു കൊളംബിയയിലെ അരകാറ്റക്കയില്‍ ആണു ജനനം. 23-ാമത്തെ വയസിലാണ് ആദ്യകൃതി 'ലീഫ് സ്റോം' എഴുതിയത്. പ്രസിദ്ധീകരിക്കാന്‍ ആരും തയാറാകാത്തതിനെത്തുടര്‍ന്ന് ഏഴു വര്‍ഷം ഇരുളില്‍ക്കിടക്കാനായിരുന്നു ലീഫ് സ്റോമിന്റെ വിധി. പിന്നീടു പത്രപ്രവര്‍ത്തകനായി മാര്‍ക്കേസ് പേരെടുത്തു. ഇക്കാലയളവില്‍ ക്യൂബന്‍ ഭരണാധികാരി ഫിഡല്‍ കാസ്ട്രോയുമായി സൌഹൃദത്തിലായി.

ലീഫ് സ്റോം, ഇന്‍ ഇവിള്‍ അവര്‍, നോവണ്‍ റൈറ്റ്സ് ടു ദ കേണല്‍, വണ്‍ ഹണ്‍ഡ്രഡ് ഇയേഴ്സ് ഓഫ് സോളിറ്റ്യൂഡ്, ഓട്ടം ഓഫ് ദ പേട്രിയാര്‍ക്ക്, ക്രോണിക്കിള്‍ ഓഫ് എ ഡെത്ത് ഫൊര്‍ടോള്‍ഡ്, ലവ് ഇന്‍ ദ ടൈം ഓഫ് കോളറ, ദ ജനറല്‍ ഇന്‍ ഹിസ് ലാബിറിന്ത്, ലവ് ആന്‍ഡ് അദര്‍ ഡെമന്‍സ്, ക്ളാന്‍ഡെസ്റൈന്‍ ഇന്‍ ചിലി, ന്യൂസ് ഓഫ് എ കിഡ്നാപ്പിംഗ്, സ്റോറി ഓഫ് എ ഷിപ്റെക്ക്ഡ് സെയിലര്‍ എന്നിവയാണു പ്രസിദ്ധമായ കൃതികള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.