മാര്‍കേസിന്റെ അപ്രകാശിത കൃതി കണ്െടത്തി
Thursday, April 24, 2014 10:12 PM IST
മെക്സിക്കോസിറ്റി: അന്തരിച്ച വിഖ്യാത സാഹിത്യകാരന്‍ ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍കേസിന്റെ പ്രസിദ്ധീകരിക്കാത്ത കൃതിയുടെ കയ്യെഴുത്തുപ്രതി കണ്െടത്തി. വീ വില്‍ സീ ഈച്ച് അദര്‍ ഇന്‍ ഓഗസ്റ്(നമുക്ക് ഓഗസ്റില്‍ പരസ്പരം കാണാം) എന്നാണു കൃതിയുടെ പേര്.

കയ്യെഴുത്തുപ്രതിയുടെ ഒരു ഭാഗം സ്പെയിനിലെ ലാ വാന്‍ഗ്വാര്‍ഡിയ ദിനപത്രം പ്രസിദ്ധീകരിച്ചു. ജീവിതകാലത്ത് ഇതു പ്രസിദ്ധീകരിക്കേണ്െടന്നു മാര്‍കേസ് തീരുമാനിച്ചിരുന്നതായി മെക്സിക്കോയിലെ പെന്‍ഗ്വിന്‍ റാണ്ടം ഹൌസ് പ്രസാധക കമ്പനിയില്‍ എഡിറ്ററായ ക്രിസ്റ്റൊബല്‍ പെര അറിയിച്ചു. മരണാനന്തരകൃതിയായി പ്രസിദ്ധീകരിക്കണമോയെന്ന കാര്യത്തില്‍ മാര്‍കേസിന്റെ കുടുംബം തീരുമാനം എടുത്തിട്ടില്ല.

2004ല്‍ പ്രസിദ്ധീകരിച്ച അവസാന നോവലായ എന്റെ വിഷാദ വേശ്യകള്‍ എഴുതിയ സമയത്തുതന്നെയാണ് ഈ കയ്യെഴുത്തുപ്രതിയും മാര്‍കേസ് രചിച്ചതെന്നു കരുതുന്നു. മറവി ബാധിച്ച മാര്‍ക്കേസ് അവസാന വര്‍ഷങ്ങളില്‍ ഒന്നുംതന്നെ എഴുതിയിരുന്നില്ല.


17നു മെക്സിക്കോസിറ്റിയില്‍ അന്തരിച്ച മാര്‍ക്കേസിനു ലോകം കഴിഞ്ഞദിവസം അന്തിമവിട ചൊല്ലി. സ്വദേശമായ കൊളമ്പിയയുടെ തലസ്ഥാനമായ ബോഗട്ടയിലെ കത്തീഡ്രലില്‍ അദ്ദേഹത്തിന്റെ അനുസ്മരണാര്‍ഥം ഇന്നലെ നടത്തിയ സംഗീത പരിപാടിയില്‍ പ്രസിഡന്റ് ഹുവാന്‍ മാനുവല്‍ സാന്റോസ് അടക്കം പങ്കെടുത്തു. മാര്‍കേസിന്റെ പ്രസിദ്ധ കൃതിയായ ആരും കേണലിന് എഴുതുന്നില്ല എന്ന പുസ്തകത്തിന്റെ മാരത്തണ്‍വായന കൊളമ്പിയയിലെ 1400 ലൈബ്രററികളില്‍ ഇന്നലെ നടന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.