വിമാന ദുരന്തം: 5000 ഡോളര്‍ വീതം സഹായം നല്‍കും
Tuesday, July 22, 2014 11:40 PM IST
ക്വാലാലമ്പൂര്‍: കിഴക്കന്‍ യുക്രെയ്നില്‍ മിസൈലേറ്റ് തകര്‍ന്ന മലേഷ്യന്‍ യാത്രാവിമാനത്തിലെ യാത്രികരുടെ കുടുംബങ്ങള്‍ക്ക് 5000ഡോളര്‍ വീതം സഹായം നല്‍കുമെന്നു മലേഷ്യന്‍ സര്‍ക്കാര്‍ അറിയിച്ചു. 298 പേരാണു ദുരന്തത്തില്‍ കൊല്ലപ്പെട്ടത്.

ബക് മിസൈല്‍ പ്രയോഗിച്ചാണു വിമാനം വീഴ്ത്തിയതെന്നു വ്യക്തമായിട്ടുണ്െടന്ന് യുക്രെയ്ന്‍ പ്രധാനമന്ത്രി ആര്‍സെനി യാറ്റ്സെന്യൂക് പറഞ്ഞു. ഇത്തരം മിസൈല്‍ പ്രയോഗിക്കാന്‍ പരിശീലനം സിദ്ധിച്ചവര്‍ക്കു മാത്രമേ കഴിയൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മിസൈല്‍ മാത്രമല്ല, അതു പ്രയോഗിക്കാന്‍ അറിയാവുന്നവരെയും റഷ്യ അയച്ചുകൊടുത്തെന്നാണ് അദ്ദേഹം പരോക്ഷമായി സൂചിപ്പിച്ചത്.വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ട 193 ഡച്ചുകാരുടെ കുടുംബാംഗങ്ങളുമായി ഡച്ച് രാജാവ് വില്യം അലക്സാണ്ഡറും മാക്സിമാ രാജ്ഞിയും നെതര്‍ലന്‍ഡ് തലസ്ഥാനത്ത് കൂടിക്കാഴ്ച നടത്തി.


ഇതിനിടെ വിമാനദുരന്തത്തിന്റെ പേരില്‍ റഷ്യക്ക് എതിരേകൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ പാശ്ചാത്യരാജ്യങ്ങള്‍ നീക്കം തുടങ്ങി. കിഴക്കന്‍ യുക്രെയ്നിലെ വിഘടനവാദികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് റഷ്യ ഉത്തരവാദിത്വം വഹിക്കണമെന്ന് യുഎസ് സ്റേറ്റ്സെക്രട്ടറി ജോണ്‍ കെറി പറഞ്ഞു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.